സ്കൂൾ ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പരിശോധന നടത്തി
Friday, August 2, 2024 10:47 PM IST
ഉപ്പുതറ: സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയെന്ന പരാതിയിൽ മാട്ടുക്കട്ട (അയ്യപ്പൻകോവിൽ) ഗവ. എൽപി സ്കൂളിന്‍റെ സ്ഥലം ഇടുക്കി സബ് കളക്ടർ അരുൺ എസ് .നായർ സന്ദർശിച്ചു. സബ് കളക്ടറുടെ നേതൃത്വത്തിലെത്തിയ റവന്യൂ സംഘം വിവാദ ഭൂമി അളന്നു തിട്ടപ്പെടുത്തി.

33 സെന്‍റ് സ്ഥലമാണ് ഇപ്പോൾ സ്കൂളിനുള്ളത്. ഇതിലാണ് സ്കൂൾ, ഓഫീസ്, പാചകപ്പുര, എന്നിവ പ്രവർത്തിക്കുന്നത്. കളിസ്ഥലം ഉൾപ്പെടെയുള്ള മറ്റു ഭൗതിക സൗകര്യം സ്കൂളിന്നില്ല. സ്കൂളിനോടു ചേർന്ന് 50 സെന്‍റ് സ്ഥലം റവന്യൂ ഭൂമിയുണ്ട്. ഇവിടെയാണ് 1997 വരെ അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഈ സ്ഥലം പിടി എ യുടെ അപേക്ഷയെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പിന് കൈമാറണമെന്ന് 1993 ൽ ദേവികുളം ആർഡിഒ യുടെ ഉത്തരവുണ്ട്. അതിനിടെ സ്വകാര്യവ്യക്തി ഭൂമി കൈവശപ്പെടുത്തിയെന്നാണ് പരാതി.

1975 ൽ തങ്ങൾ വിലയ്ക്കുവാങ്ങിയ ഭൂമിയെന്നാണ് സ്വകര്യ വ്യക്തിയുടെ അവകാശവാദം. എന്നാൽ, ഇയാൾ വില്ലേജ് ഓഫീസറായിരിക്കെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്തി എന്നാണ് നാട്ടുകാരുടെ പരാതി. അതിനിടെ കളിസ്ഥലം ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് കുട്ടികൾ സർക്കാരിനും പഞ്ചായത്തിനു നിവേദനം നൽകിയിരുന്നു.


കഴിഞ്ഞവർഷം ഭൂമി വീണ്ടെടുക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്തു ഭരണസമിതിയും പിടി എയും ചേർന്ന് കളക്ടർക്കു പരാതി നൽകി.

തുടർന്നാണ് നിജസ്ഥിതി മനസിലാക്കി നടപടിയെടുക്കാൻ സബ് കളക്ടറും സംഘവും വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചത്. ഒരേ ഭൂമിക്ക് സ്കൂളും സ്വകാര്യ ്യക്തിയും അവകാശം ഉന്നയിക്കുന്നതിനാൽ രേഖകളുടെ ആധികാരികത പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു.

ഇടുക്കി ഡപ്യൂട്ടി തഹസീൽദാർ എൽ. ബിജി, പഞ്ചായത്ത് പ്രസിഡന്‍റ് ജയ്മോൾ ജോൺസൻ, വാർഡ് മെംബർ സോണിയ ജെറി, വില്ലേജ് ഓഫീസർ എ. അഞ്ചു, താലൂക്ക് ഹെഡ് സർവേയർ പി. മണി എന്നിവരും പിടിഎ ഭാരവാഹികളും പരിശോധനയിൽ പങ്കെടുത്തു.