കുട്ടികൾക്കും ജീവനക്കാർക്കും ഭീഷണിയായി വൻമരം
Friday, August 2, 2024 10:47 PM IST
അറക്കുളം: അങ്കണവാടി കുട്ടികൾക്കും വിവിധ ഓഫീസുകളിലെ ജീവനക്കാർക്കും ഭീഷണിയായി വൻമരങ്ങൾ. അറക്കുളം എഫ്സിഐ ഗോഡൗണിനു സമീപമുള്ള അങ്കണവാടി, മൃഗാശുപത്രി, കൃഷിഭവൻ, ഹോമിയോ ഡിസ്പെൻസറി എന്നിവ പ്രവർത്തിക്കുന്ന കോന്പൗണ്ടിലാണ് വൻമരങ്ങൾ ഭീഷണിയുയർത്തി നിൽക്കുന്നത്.

കാറ്റും മഴയും ശക്തമായതോടെ ഏറെ ആശങ്കയോടെയാണ് അങ്കണവാടിയിലെ ഇളംകുരുന്നുകൾ കഴിയുന്നത്. സമീപത്തായി പ്രവർത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാരും ആശങ്കയുടെ മുൾമുനയിലാണ്.


മരങ്ങൾ ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി അധികൃതർക്ക് നേരത്തേ പരാതി നൽകിയതിനെത്തുടർന്നു ഏതാനും ശിഖരങ്ങൾ വെട്ടിനീക്കിയിരുന്നു. എന്നാൽ വൻമരത്തിന്‍റെ വേരുൾപ്പെടെ പുറത്തേക്ക് തള്ളിനിൽക്കുകയാണ്.

അടിയന്തരമായി മരം വെട്ടിനീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.