വയനാട് ദുരന്തമുഖത്ത് രക്ഷാകരങ്ങളുമായി മൂന്നാർ സംഘം
Friday, August 2, 2024 10:47 PM IST
മൂന്നാർ: ഉരുൾപൊട്ടലിന്‍റെ ആഘാതത്തിൽ ഉള്ളുലഞ്ഞ വയനാട്ടിലേക്ക് രക്ഷാകരങ്ങൾ നീട്ടി മൂന്നാറും. രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരാൻ ആറംഗ സംഘമാണ് വയനാട്ടിൽ എത്തിയത്. സെന്തിൽകുമാർ, സാജൻ കെ.ജോർജ്, ചാൾസണ്‍ ജോഷി, സെൽവകുമാർ, സാമുവൽ, അശ്വിൻ എന്നിരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുന്നത്.

കേരളത്തിലെ വിവിധ ഇടങ്ങളിലുണ്ടായ ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത അനുഭവസന്പത്തുമായാണ് ദുരന്തമേഖലയിൽ ഇവർ കരുത്തു പകരുന്നത്. 2020 ഓഗസ്റ്റ് ആറിന് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ ഈ സംഘം ദിവസങ്ങളോളം രക്ഷാപ്രവർത്തനം നടത്തിയിരുന്നു. 70 പേർ മരണമടഞ്ഞ ദുരന്തത്തിൽ 66 പേരെ കണ്ടെത്തിയങ്കെിലും നാലുപേരെ കിട്ടിയിരുന്നില്ല. മൂന്നാഴ്ചയോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കു ശേഷം എൻഡിആർആഫ് സംഘം മടങ്ങിയെങ്കിലും കാണാതായവരെ തിരഞ്ഞ് രണ്ടാഴ്ചയോളം ഈ സംഘം അപകടമേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു.

ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടുള്ള ഇവർ കേരളത്തിലെ വിവിധ പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്.


2018 മാർച്ച് ഒൻപതിന് കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ കൊരങ്ങണിയിൽ ട്രക്കിംഗ് നടത്തുന്നതിനിടെ കാട്ടുതീയിൽ പൊള്ളലേറ്റ് 36 പേർ ദാരുണമായി മരിക്കാനിടയായ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ആദ്യം ഓടിയെത്തിയത് ഇവരായിരുന്നു. ഇവിടെയുള്ള പശ്ചാത്തലങ്ങളും സാഹചര്യങ്ങളുമെല്ലാം പരിചിതമായിരുന്ന ഇവരുടെ സേവനം രക്ഷാപ്രവർത്തനത്തിന് ഇവിടെയെത്തിയ സൈന്യത്തിന് വലിയ സഹായമായിരുന്നു.

വയനാടിലെ തന്നെ കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോഴും കരുതലിന്‍റെ കരങ്ങളുമായി ഇവരെത്തിയിരുന്നു. ടൂറിസം രംഗമാണ് ഇവരുടെ പ്രവർത്തന മേഖല. മൂന്നാർ സ്വദേശികൾ തന്നെയായ മോഹൻ, പ്രദീപ്, അബിൻ വർക്കി എന്നിവരും കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരാൻ വയനാട്ടിൽ എത്തിയിരുന്നു.