മുന്നറിയിപ്പ് പിൻവലിച്ചു; ടൂറിസം കേന്ദ്രങ്ങൾ ഇന്നു തുറക്കും
Friday, August 2, 2024 10:47 PM IST
തൊടുപുഴ: കനത്ത മഴയെത്തുടർന്ന് അടച്ച ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും. തീവ്രമഴ മുന്നറിയിപ്പിനെത്തുടർന്നാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം അടച്ചത്. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചാൽ അപകടസാധ്യത മുൻനിർത്തി എല്ലാ ടൂറിസം കേന്ദ്രങ്ങളും അടയ്ക്കണമെന്നാണ് നിർദേശം.
ഇന്നുമുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നാലും ഇവിടേക്ക് വിനോദസഞ്ചാരികളുടെ വരവു കുറയുമെന്നാണ് സൂചന. എന്നാൽ കാലാവസ്ഥ അനുകൂലമായാൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ ടൂറിസം മേഖലയിലേക്ക് കൂടുതൽ സന്ദർശകർ വരുമെന്നാണ് സൂചന.

ഇടുക്കി പോലെ വയനാട്ടിലും മണ്‍സൂണ്‍ ആസ്വദിക്കാനായിരുന്നു കൂടുതൽ പേരും എത്തിയിരുന്നത്. എന്നാൽ ദുരന്തമുണ്ടായത് വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി മാറി. എന്നാൽ ജില്ലയിൽ മഴ ഇടവിട്ടു തുടരുന്നത് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.

തണപ്പും മഞ്ഞും ആസ്വദിക്കാൻ ഒട്ടേറെ വിനോദ സഞ്ചാരികൾ ജില്ലയിൽ എത്തുന്ന സമയമാണ് മണ്‍സൂണ്‍ സീസണ്‍.

എന്നാൽ പ്രതികൂല കാലാവസ്ഥയായതാടെയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിനു കീഴിലുള്ളവയും ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിടേണ്ടി വന്നത്.

ഡിടിപിസിയുടെ കീഴിൽ 12 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന മൂന്നാർ, ഇരവികുളം ദേശീയോദ്യാനം, വാഗമണ്‍ മെഡോസ്, അഡ്വഞ്ചർ പാർക്ക്, രാമക്കൽമേട്, ഇടുക്കി ഹിൽവ്യു പാർക്ക്, പാഞ്ചാലിമേട് ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ അടച്ചതോടെ ഡിടിപിസിയുടെ വരുമാനത്തിലും കുറവുണ്ടായി. ഇതിനു പുറമേ വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസംകേന്ദ്രങ്ങളും അടച്ചു.

വാഗമണ്ണിലെത്തുന്നവരുടെ പ്രധാന ആകർഷണമായിരുന്ന ചില്ലുപാലത്തിലേക്ക് രണ്ടു മാസമായി സന്ദർശകർക്ക് പ്രവേശനമില്ല. ഫ്ളോട്ടിംഗ് ബ്രിഡ്ജ് അപകടത്തെത്തുടർന്ന് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവിടേക്കുള്ള പ്രവേശനം തടഞ്ഞത്. ഇത് വാഗമണ്ണിലെത്തുന്നവർക്ക് തിരിച്ചടിയായി. ടൂറിസം കേന്ദ്രം ഇന്നു മുതൽ തുറക്കുമെങ്കിലും ചില്ലുപാലത്തിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന ടൂറിസം വകുപ്പാണ് തീരുമാനമെടുക്കേണ്ടത്.

മുൻകാലങ്ങളെ അപേക്ഷിച്ച് ജൂണ്‍, ജൂലൈ മാസങ്ങളിൽ ജില്ലയിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്.

മേയിലെത്തിയ സന്ദർശകരുടെ പകുതിയോളമാണ് ജൂണ്‍, ജൂലൈ മാസങ്ങളിൽ എത്തിയത്. മേയ് മാസം 4,79,979 പേരാണ് ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലെത്തിയത്. എന്നാൽ ജൂണിൽ 2,67,472 പേരും ജൂലൈയിൽ 1,26,015 സന്ദർശകരും മാത്രമാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചത്.

കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റവും മഴ മുന്നറിയിപ്പുകളുമാണ് സന്ദർശകർ കുറയാനുള്ള കാരണം. ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടന്നപ്പോൾ ജീവനക്കാർ ഇവിടുത്തെ ശുചീകരണ ജോലികളും പൂർത്തിയാക്കി.

മണ്‍സൂണ്‍ സീസണിൽ കേരളത്തിനു പുറത്തുള്ള വിനോദസഞ്ചാരികളാണ് കൂടുതലായി എത്തുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരാണ് മൂന്നാറിലും മറ്റും ഈ സീസണിൽ എത്തുന്നവരിലേറെയും. എന്നാൽ കാലാവസ്ഥ അനൂകൂലമല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വരവു കുറഞ്ഞതായി ടൂർ ഓപ്പറേറ്റർമാർ പറയുന്നു.

ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവയ്ക്കു പുറമേ ചെറുകിട കച്ചവടക്കാർ പോലും പ്രതിസന്ധിയിലാണ്.

ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനെത്തുടർന്ന് ഇന്നുമുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതോടെ വീണ്ടും ജില്ലയിലെ ടൂറിസംകേന്ദ്രങ്ങൾ സജീവമാകുമെന്നാണ് കണക്കുകൂട്ടൽ.