നഗരസഭാ ചെയർമാൻ പദവി: അധികാരം തിരിച്ചുപിടിക്കാൻ യുഡിഎഫ് കരുനീക്കം
Thursday, August 1, 2024 11:14 PM IST
തൊടുപുഴ: നഗരസഭ ഒൻപതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഭരണം പിടിക്കാൻ യുഡിഎഫ് നീക്കമാരംഭിച്ചു.

2020 ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും വഴുതിപ്പോയ ഭരണം ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ കൈപ്പിടിയിലാക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്.

ചെയർമാൻ സ്ഥാനാർഥിയെച്ചൊല്ലി പല അഭിപ്രായമുയരുന്നുണ്ടെങ്കിലും അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യത്തിൽ സമവായമുണ്ടാകുമെന്നാണ് സൂചന.

ഒൻപതാം വാർഡ് തെരഞ്ഞെടുപ്പിൽ മു‌സ്‌ലിം ലീഗ് സ്വതന്ത്രനായി മത്സരിച്ച ജോർജ് ജോണ്‍ കൊച്ചുപറന്പിൽ 126 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് നഗരസഭാ ഭരണത്തിലെത്തുമെന്ന ഘട്ടത്തിലാണ് അട്ടിമറിയിലൂടെ എൽഡിഎഫ് അധികാരം പിടിച്ചത്. കോണ്‍ഗ്രസ് -6, മു‌സ്‌ലിം ലീഗ് -6, കേരള കോണ്‍ഗ്രസ് -2 എന്നിങ്ങനെയായിരുന്നു കക്ഷി നില.

യുഡിഎഫ് വിമതനായി വിജയിച്ച സനീഷ് ജോർജിന്‍റെ പിന്തുണയും മുന്നണി പ്രതീക്ഷിച്ചിരുന്നു. ആറു സീറ്റുകൾ വീതം നേടിയ കോണ്‍ഗ്രസും മു‌സ്‌ലിം ലീഗും ആദ്യ ടേമിൽ ചെയർമാൻ പദവിക്കായി അവകാശവാദമുന്നയിച്ചു.

എന്നാൽ പിന്നീട് കേരള കോണ്‍ഗ്രസിന് ഒരു വർഷം ചെയർമാൻ പദവിയും മു‌സ്‌ലിം ലീഗിന് വൈസ് ചെയർമാൻ സ്ഥാനവും നൽകാൻ ധാരണയായി.

എന്നാൽ ഇതിനിടെയാണ് ലീഗ് സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ജെസി ജോണി അപ്രതീക്ഷിതമായി എൽഡിഎഫ് പക്ഷത്തേയ്ക്ക് കൂറുമാറിയത്.

അഞ്ചു വർഷം വൈസ് ചെയർപേഴ്സണ്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് ജെസി ജോണിയെ ഇവർ ഒപ്പം നിർത്തിയത്.

ചെയർമാൻ പദവി വാഗ്ദാനം ചെയ്തതോടെ യുഡിഎഫ് വിമതനായി മത്സരിച്ചു വിജയിച്ച സനീഷ് ജോർജും ഇവരോടൊപ്പം നിന്നതോടെ 14 അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചു. പിന്നീട് 11-ാം വാർഡിൽനിന്നു കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയായി വിജയിച്ച മാത്യു ജോസഫും എൽഡിഎഫിനൊപ്പം ചേർന്നു.

ഇതിൽ ജെസി ജോണിയും മാത്യു ജോസഫും കൂറുമാറ്റ നിരോധന നിയമ പ്രകാരം പുറത്തായതോടെയാണ് കൈവിട്ടു പോയ ഭരണം പിടിക്കാൻ യുഡിഎഫിന് അനുകൂല സാഹചര്യമൊരുങ്ങിയത്.

ജെസി ജോണി വിജയിച്ച വാർഡിൽ വീണ്ടും യുഡിഎഫ് വിജയിക്കുകയും മാത്യു ജോസഫിനെ അയോഗ്യനാക്കുകയും ചെയ്തതോടെ എൽഡിഎഫിന് രണ്ടു സീറ്റുകൾ നഷ്ടമായി.

ഇതോടെ എൽഡിഎഫ് 12 സീറ്റിലേക്ക് താഴ്ന്നു. യുഡിഎഫിന് 13 സീറ്റായി ഉയരുകയും ചെയ്തു. കൈക്കൂലിക്കേസിനെത്തുടർന്ന് ചെയർമാൻ സ്ഥാനം രാജിവച്ച സനീഷ് ജോർജ് യുഡിഎഫിനൊപ്പം നിൽക്കുകയോ വോട്ടെടുപ്പിൽനിന്നു വിട്ടു നിൽക്കുകയോ ചെയ്താൽ ഭരണം അവർക്ക് ലഭിക്കും.


ഭരണസമിതിയിൽ കൂടുതൽ അംഗങ്ങളുള്ള മു‌സ്‌ലിം ലീഗും കോണ്‍ഗ്രസും ചെയർമാൻ പദവിക്കായി യുഡിഎഫ് യോഗത്തിൽ അവകാശവാദം ഉന്നയിക്കുമെന്നുറപ്പാണ്.

നിലവിൽ കേരള കോണ്‍ഗ്രസിന് ഒരംഗം മാത്രമാണുള്ളത്. ഭരണസമിതിയുടെ കാലാവധി തീരാൻ ഇനി ഒന്നര വർഷം മാത്രമുള്ളതിനാൽ വീതംവയ്പിനുള്ള സാധ്യതയും കുറവാണ്.

2020-ലെ ധാരണയനുസരിച്ച് ഇനി കോണ്‍ഗ്രസിന്‍റെ ഉൗഴമാണെന്ന വാദം അവർ ഉന്നയിക്കാനുമിടയുണ്ട്.

ചെയർമാന്‍റെ രാജിക്കു ശേഷം 20 ദിവസത്തിനുള്ളിൽ പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

തെരഞ്ഞെടുപ്പിനുള്ള തിയതി തീരുമാനിച്ച് വിജ്ഞാപനം അടുത്ത ദിവസം തന്നെ പുറത്തിറങ്ങും.

എന്നാൽ വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ചെയർമാൻ പദവി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച ആരംഭിച്ചിട്ടില്ലെന്നാണ് യുഡിഎഫ് വൃത്തങ്ങൾ അറിയിച്ചത്.

ഉപ തെരഞ്ഞെടുപ്പ്:
കോണ്‍ഗ്രസിൽ പോസ്റ്റർ വിവാദം

തൊടുപുഴ: നഗരസഭയിലെ ഒന്പതാം വാർഡിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിൽ പോസ്റ്റർ വിവാദം. മുതിർന്ന ചില കോണ്‍ഗ്രസ് നേതാക്കൾക്കെതിരേയാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.

ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും ബിജെപിക്കും വോട്ട് കൂടാൻ സഹായിച്ചത് ഇവരാണെന്നാണ് ആരോപണം. എന്നാൽ പോസ്റ്റർ പതിച്ചതാരാണെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം തെരഞ്ഞെടുപ്പിൽ തന്‍റെയും യുഡിഎഫിന്‍റെയും പരാജയം ആഗ്രഹിച്ചവരാണ് രാത്രിയിൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ അപവാദ പോസ്റ്ററുകൾ പ്രചരിപ്പിച്ചതെന്ന് ഒന്പതാം വാർഡിൽ മത്സരിച്ച് ജയിച്ച ജോർജ് ജോണ്‍ പറഞ്ഞു.

യുഡിഎഫിന്‍റെ വിജയം ഉറപ്പാക്കുന്നതിന് രാപ്പകൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തന്നോടൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കള്ളപ്രചാരണം നടത്തിയവർക്ക് യുഡിഎഫുമായോ കോണ്‍ഗ്രസുമായോ യാതൊരു ബന്ധവും ഇല്ല. അത്തരക്കാർ തന്‍റെ പരാജയം ആഗ്രഹിച്ചവർക്ക് ഒപ്പം നിൽക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ പുതിയ നഗരസഭാ ചെയർമാനെ സംബന്ധിച്ചും നവ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്.