പൂച്ച ചത്ത കിണറ്റിലെ വെള്ളം ഉപയോഗിച്ചവർ ചികിത്സ തേടണം
Thursday, August 1, 2024 11:14 PM IST
വണ്ടിപ്പെരിയാർ: ടൗണിലെ സെൻട്രൽ ജംഗ്ഷനിൽ പഞ്ചായത്ത് വക കിണറ്റിൽനിന്നു ജലം ഉപയോഗിച്ചവർ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബുധനാഴ്ച രാവിലെ 11ഒടെ ഒരാഴ്ച പഴക്കമുള്ള ചത്ത പൂച്ചയെ കിണറ്റിൽനിന്നും ചുമട്ടുതൊഴിലാളികൾ കണ്ടെത്തിയിരുന്നു. ദുർഗന്ധം വമിച്ചതോടെ അന്വേഷിച്ചപ്പോഴാണ് പൂച്ചയും കുഞ്ഞും കിണറ്റിനുള്ളിൽ ചത്തുകിടക്കുന്നതായി കണ്ടെത്തിയത്. ഇവർ ചത്ത പൂച്ചകളെ വെളിയിൽ എടുക്കുകയും കിണർ വൃത്തിയാക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ എത്തിയ ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗം ജീവനക്കാരും ഈ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുകയും വിൽപ്പന നടത്തുകയും ചെയ്തതായി കരുതുന്ന കിണറിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ഉൾപ്പെടെ ചെറുകിട ചായക്കടകൾ അടച്ചിടാൻ നിർദേശം നൽകി.


കിണർ വൃത്തിയാക്കാൻ നടപടി സ്വീകരിച്ചതിനൊപ്പം മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കടകൾ അടപ്പിച്ചത്. ഈ വ്യാപാര സ്ഥാപനങ്ങളിൽനിന്നു കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ച മുഴുവൻ ആളുകളും വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തണമെന്നും എലിപ്പനിക്കെതിരായ മരുന്നുകൾ കഴിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

അടച്ചിട്ട കടകൾ ഇരട്ടക്ലോറിനേഷൻ പൂർത്തിയാക്കി ആരോഗ്യ വകുപ്പിന്‍റെ നിബന്ധനകൾ പാലിച്ചു മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളുവെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത് അംഗം കെ.എ. രഹനാസ്, പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ, ഹെൽത്ത് സൂപ്പർ വൈസർ അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജാസ്മിൻ, റൊണാൾഡോ എന്നിവർ അറിയിച്ചു.