ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തി
Thursday, August 1, 2024 11:14 PM IST
മുട്ടം: കഴുത്തിൽ കയറും കൈയിൽ കത്തിയുമായി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് പോലീസിനെയും ഫയർ ഫോഴ്സിനെയും നാട്ടുകാരേയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. ഒടുവിൽ ഫയർഫോഴ്സെത്തി സാഹസികമായി യുവാവിനെ രക്ഷപെടുത്തി.

കഞ്ഞിക്കുഴി പുന്നയാർ ശൗര്യാംകുന്നേൽ അമൽ മാത്യു (35) നെയാണ് തൊടുപുഴ ഫയർ ഫോഴ്സിന്‍റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മുട്ടം തയ്യക്കാവ് ഭഗവതി ക്ഷേത്രത്തിന്‍റെ സ്റ്റേജിനു മുകളിലാണ് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കി കയറിയത്.
സമീപത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇയാൾ കഴുത്തിൽ കുരുക്കിട്ട് കത്തിയുമായി നിൽക്കുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ സമീപത്തുള്ളവരെ വിവരം അറിയിച്ചു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. സ്റ്റേജിന് മുന്നിൽ ഇരുന്പ് ഗ്രിൽ ഉണ്ടായിരുന്നതിനാൽ അവിടേക്ക് പ്രവേശിക്കാൻ പോലീസിനും ഫയർഫോഴ്സിനും കഴിഞ്ഞില്ല.


മുട്ടം പോലീസും തൊടുപുഴ ഫയർഫോഴ്സും നാട്ടുകാരും രണ്ടര മണിക്കൂറോളം നേരം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അമൽ വഴങ്ങിയില്ല. കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ചിരുന്നതിനാൽ രക്തം വാർന്ന് പോയിക്കൊണ്ടിരുന്നു. രക്തം വാർന്ന് കുഴഞ്ഞ് വീഴുമെന്ന ഘട്ടം എത്തിയതോടെ ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർ ഖാൻ കെട്ടിടത്തിന്‍റെ പിന്നിലൂടെ കയറി കഴുത്തിലിട്ടിരുന്ന കയർ അറുത്ത് മാറ്റി. ഇതോടെ അമൽ തളർന്ന് താഴെ വീണു. നാട്ടുകാരും പോലീസും ചേർന്ന് ഗ്രില്ല് തകർത്ത് അകത്ത് കയറി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിവിധ കേസുകളിൽ പ്രതിയാണ് ഇയാളെന്നും ആത്മഹത്യാശ്രമത്തിന്‍റെ കാരണം വ്യക്തമല്ലെന്നും മുട്ടം പോലീസ് അറിയിച്ചു.