പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും
Thursday, August 1, 2024 11:14 PM IST
ഇടുക്കി: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും.

ഒന്നാം പ്രതി തേനി ബോഡിനായ്ക്കന്നൂർ നന്നാവന തെരുവിൽ രവീന്ദ്രനെ (34) 27 വർഷം കഠിനതടവും 1.4 ലക്ഷം രൂപ പിഴയും രണ്ടാംപ്രതി പൂപ്പാറ മൂലത്തറ ഭാഗത്ത് സതീഷ് എന്ന രജേഷിനെ (29) 10 വർഷവും മൂന്നു മാസവും കഠിനതടവും 35,000 രൂപ പിഴയുമാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.ഐ. ജോണ്‍സണ്‍ ശിക്ഷിച്ചത്.

പിഴസംഖ്യ ഒന്നാംപ്രതി അടയ്ക്കാതിരുന്നാൽ എട്ടു മാസം അധികം കഠിനതടവും രണ്ടാംപ്രതി അടയ്ക്കാതിരുന്നാൽ നാലുമാസം അധിക കഠിന തടവും അനുഭവിക്കണം.

പിഴസംഖ്യ പ്രതികൾ അടക്കുകയാണെങ്കിൽ തുക പെണ്‍കുട്ടിക്ക് നൽകാനും കൂടാതെ ജില്ലാ ലീഗൽ സർവീസസ് അഥോറിട്ടിയുടെ വിക്ടിം കോന്പൻസേഷൻ സ്കീമിൽ നിന്ന് നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി.

2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി രവീന്ദ്രന്‍റെ നിർദ്ദേശാനുസരണം രണ്ടാംപ്രതിയായ രജേഷ് 2020 ഒക്ടോബർ ആറിന് രാവിലെ പെണ്‍കുട്ടി താമസിക്കുന്ന പൂപ്പാറ മൂലത്തറയിലുള്ള വീട്ടിലെത്തി മറ്റാരും ഇല്ലാതിരുന്ന സമയം പെണ്‍കുട്ടിയെ മർദിച്ച് കുട്ടിയുടെ കൈയിലുണ്ടായിരുന്ന പണം തട്ടിയെടുത്തു.


തുടർന്ന് ജീപ്പിൽ തട്ടിക്കൊണ്ടുപോയി ബോഡിമെട്ടിൽ എത്തിച്ച് ഒന്നാം പ്രതിക്ക് കൈമാറി.
തുടർന്ന് ഒന്നാംപ്രതി പെണ്‍കുട്ടിയെ ചെന്നൈയിലേക്കും മധുരയിലേക്കും കടത്തിക്കൊണ്ടു പോയി. മധുരയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മാതാവ് നൽകിയ പരാതിയെത്തുടർന്ന് ഒരു മാസത്തിനുശേഷം പെണ്‍കുട്ടിയെയും ഒന്നാം പ്രതിയെയും രാജാക്കാട് പോലീസ് തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. രണ്ടും മൂന്നും പ്രതികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ജീപ്പുടമയായ മൂന്നാംപ്രതിയെ കോടതി സംശയത്തിന്‍റെ അനുകൂല്യത്തിൽ വിട്ടയച്ചു. രാജാക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എസ്. ജയൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ. ദാസ് ഹാജരായി.