മത്സ്യം പിടിച്ചു: പരിശോധനയിൽ മായമില്ലെന്ന് വ്യക്തമായി
Thursday, August 1, 2024 12:00 AM IST
തൊടുപുഴ: പഴകിയതും ഫോർമാലിൻ കലർന്നതുമെന്ന പേരിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ തൊടുപുഴയിൽ വിൽപ്പനയ്ക്കെത്തിച്ച മത്സ്യം പിടിച്ചെടുത്തു. എന്നാൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മത്സ്യങ്ങളിൽ ഫോർമാലിൻ ഇല്ലെന്ന് തെളിഞ്ഞു. വിഴിഞ്ഞം കടപ്പുറത്തുനിന്ന് തൊടുപുഴ നീരാളി മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിച്ച മത്സ്യങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പഴകിയ മത്സ്യമെന്ന പേരിൽ പിടിച്ചെടുത്തത്. മാർക്കറ്റിൽ വച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഫോർമാലിനുണ്ടെന്ന് അധികൃതർ തന്നെ പറയുകയും വിൽപ്പന തടയുകയും ചെയ്തു. തുടർന്ന് കൊച്ചി കാക്കനാടുള്ള ലാബിലേക്ക് സാന്പിൾ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.


തുടർന്ന് മത്സ്യം കൊണ്ടുവന്ന നാലു വാഹനങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ പരിശോധന ഫലം വരുകയും ഇതിൽ യാതൊരു വിധ കെമിക്കലുകളും ഇല്ലെന്ന് തെളിയുകയും ചെയ്തു. അധികൃതരുടെ ഈ നടപടിയെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു.

പരിശോധന ഫലത്തിന്‍റെ കോപ്പി തരാതെ വാഹനം മാറ്റില്ലെന്ന് മത്സ്യ വ്യാപാരികൾ നിലപാട് എടുത്തതോടെ അധികൃതർ ഇതുനൽകി. പരിശോധനയുടെ പേരിൽ നഷ്ടം ഉണ്ടായതിന്‍റെ പേരിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികൾ അറിയിച്ചു.