ജാഗ്രത കൈവിടാതെ ജില്ല: മഴയ്ക്കു നേരിയ കുറവ്
Thursday, August 1, 2024 12:00 AM IST
തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ മഴയുടെ ശക്തി നേരിയ തോതിൽ കുറഞ്ഞു. ഇടവിട്ട് പെയ്യുന്ന മഴയിൽ കെടുതികൾ തുടരുകയാണ്. ഇന്നലെ മഴയിലും കാറ്റിലും ഒരു വീട് പൂർണമായും എട്ട് വീടുകൾ ഭാഗികമായും തകർന്നു.

മാട്ടുപ്പെട്ടി കുറ്റിയാർവാലിയിൽ മണ്‍തിട്ടയിടിഞ്ഞ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വീട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. കച്ചപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. മൂന്നാർ ഗ്യാപ് റോഡിൽ ചൊവ്വാഴ്ച രാത്രിയും മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ഇപ്പോഴും പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.

പെട്ടിമുടിയിൽനിന്ന് സൊസൈറ്റിക്കുടിയിലേക്കുള്ള റോഡിൽ ബസാർ ഭാഗത്തുള്ള പാലം തകർന്നതോടെയാണ് മേഖലയിലുള്ളവർക്ക് പുറംലോകത്തെത്താൻ വഴിയില്ലാതായത്. ഇന്നലെയും ജില്ലയിലെന്പാടും പലയിടങ്ങളിലും മരം ലൈനിൽ വീണും പോസ്റ്റ് കടപുഴകിയും വൈദ്യുതി മുടങ്ങി. മരം വീണ് നിരവധിയിടങ്ങളിൽ ഗതാഗതം മുടങ്ങി. ഫയർഫോഴ്സെത്തിയാണ് മരംമുറിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്.

അലർട്ടുകൾ പിൻവലിക്കുന്നതുവരെ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചിട്ടുണ്ട്. മലയോരമേഖലയിൽ വൈകുന്നേരം ഏഴുമുതൽ രാവിലെ ആറുവരെയാണ് രാത്രിയാത്രാ നിരോധനം. ഖനന പ്രവർത്തനങ്ങൾക്കും മണ്ണെടുപ്പിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ 24.06 മില്ലിമീറ്റർ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി താലൂക്കിലാണ് 37.8 മില്ലി മീറ്റർ. ഉടുന്പഞ്ചോല - 20.1 മില്ലി മീറ്റർ, ദേവികുളം - 24.8, പീരുമേട് -22.8, തൊടുപുഴ - 14.8 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ രേഖപ്പെടുത്തിയ മഴയുടെ കണക്ക്.


ഡാമുകളിൽ
ജലനിരപ്പുയരുന്നു

വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. 2363.62 അടിയാണ് ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്. ഇന്നലെ മാത്രം മൂന്നടിയിലേറെയാണ് ജലനിരപ്പ് ഉയർന്നത്. പരമാവധി സംഭരണശേഷിയുടെ 57.8 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ ആറിന് 130.4 അടിയാണ്. അണക്കെട്ടിലേക്ക് സെക്കന്‍ഡിൽ 5339 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട് സെക്കൻഡിൽ 1311 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇന്നലെ രാവിലെവരെ അണക്കെട്ടിൽ 33.8 മില്ലീമീറ്ററും തേക്കടിയിൽ 22.4 മില്ലീമീറ്ററും മഴ പെയ്തു. വൃഷ്ടിപ്രദേശമായ വനമേഖലയിൽ കനത്ത മഴയും നീരൊഴുക്കും ശക്തമായതിനാൽ ഇന്നു രാവിലെയോടെ അണക്കെട്ടിലെ ജലനിരപ്പ് 132 അടി പിന്നിടുമെന്നാണ് തമിഴ്നാടിന്‍റെ വിലയിരുത്തൽ. കല്ലാർകുട്ടി, പാബ്ല, മലങ്കര, പൊൻമുടി, ഹെഡ് വർക്സ് എന്നി ഡാമുകളും തുറന്നിരിക്കുകയാണ്.

ക്യാന്പുകൾ അഞ്ചായി

നിലവിലുള്ള നാല് ദുരിതാശ്വാസ ക്യാന്പുകൾ കൂടാതെ അടിമാലി എസ്എൻഡിപി സ്കൂളിൽ കൂടി ക്യാന്പ് തുറന്നു. ഇവിടെ അഞ്ചുപേരടങ്ങുന്ന ഒരു കുടുംബമാണ് കഴിയുന്നത്. മൂന്നാർ മൗണ്ട് കാർമൽ ചർച്ച് ഓഡിറ്റോറിയം, ഗവ. ഹൈസ്കൂൾ ചിത്തിരപുരം, ഖജനാപ്പാറ ഗവ. എച്ച്എസ്എസ്, പാറത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലായി 37 കുടുംബങ്ങളിലെ 114 പേരെ പാർപ്പിച്ചിട്ടുണ്ട്.