കന്പംമെട്ട് ഇരട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
Thursday, August 1, 2024 12:00 AM IST
ഇടുക്കി: ഭാര്യാമാതാവിനെയും ഭാര്യാസഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും മറ്റൊരു വകുപ്പിൽ 10 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു.

കന്പംമെട്ട് ചേലമൂട് ഭാഗത്ത് പുത്തൻപുരയ്ക്കൽ ഓമന, മകൾ ബീന എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മറ്റൊരു മകൾ വിനീതയുടെ ഭർത്താവും തേർഡ് ക്യാന്പ് സ്വദേശിയുമായ മൈലാടിയിൽ സുജിൻ എന്ന് വിളിക്കുന്ന കണ്ണനെയാണ് തൊടുപുഴ അഡിഷണൽ കോടതി ജില്ലാ ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത്.

2018 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയോട് പിണങ്ങി സ്വന്തം വീട്ടിൽ നിൽക്കുകയായിരുന്ന വിനീതയെ തിരികെ കൊണ്ടുപോകാൻ പ്രതിയുടെ മാതാവ് എത്തിയപ്പോൾ കുടുംബപ്രശ്നം സംബന്ധിച്ച് ചർച്ചചെയ്ത് ധാരണയിൽ എത്തിയ ശേഷം കൊണ്ടുപോയാൽ മതിയെന്നായിരുന്നു മറുപടി.


ഇതെത്തുടർന്നുണ്ടായ വിരോധത്തെ തുടർന്നു ഭാര്യാവീട്ടിലെത്തിയ പ്രതി ഓമനയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ബീനയെയും അക്രമിക്കുകയായിരുന്നു.

രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ മേലേചിന്നാർ സ്വദേശികളായ നാട്ടുകാർ തടഞ്ഞുവച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ദൃക്സാക്ഷിയുടെ മൊഴിയാണ് കേസിൽ പ്രധാനമായത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ അഡ്വ. വി.എസ്. അഭിലാഷ് ഹാജരായി. നെടുംകണ്ടം സിഐയായിരുന്ന റെജി കുന്നിപ്പറന്പനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.