മലയോര ഹൈവേ നിർമാണം: ആലടിയിൽ വീണ്ടും മണ്ണിടിഞ്ഞു
Thursday, August 1, 2024 12:00 AM IST
ഉപ്പുതറ: മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി വീതി കൂട്ടിയതിനെത്തുടർന്ന് ആലടിയിൽ മണ്ണിടിഞ്ഞ് കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിൽ ഗതാഗതം നിലച്ചു. ബുധനാഴ്ച രാവിലെ 11നാണ് മണ്ണിടിഞ്ഞ് റോഡിൽ വീണത്. തുടർന്ന് സംസ്ഥാന പാതയിൽ പരപ്പിനും ആലടിക്കും ഇടയിൽ ഗതാഗതം നിരോധിച്ചു.

മേരികുളം - കൂരാമ്പാറ - ആലടി റൂട്ടിലാണ് വാഹനങ്ങൾ വഴിതിരിച്ചു വിട്ടത്. കുണ്ടും കുഴിയും വെള്ളക്കെട്ടുമായി തകർന്നു കിടക്കുന്ന ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്.

ഇപ്പോൾ മണ്ണിടിഞ്ഞ സ്ഥലത്ത് രണ്ടാഴ്ച മുൻപ് റോഡിന്‍റെ സംരക്ഷണഭിത്തി തകർന്ന് ഗതാഗതം നിരോധിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഗതാഗതം പുനരാരംഭിച്ചത്.


വീതികൂട്ടുന്ന പണികൾ നടത്തുന്നതിന് മൂന്നു മാസം മുൻപും ഗതാഗതം നിരോധിച്ചിരുന്നു. അന്ന് കാര്യമായ പണികൾ ചെയ്തില്ല.

ഗതാഗതം തിരിച്ചുവിട്ട റോഡ് തകരുകയും പണികൾ നടക്കാതിരിക്കുകയും ചെയ്തത് പ്രതിഷേധത്തിനിടയാക്കി. തുടർന്ന് റോഡ് തുറന്നുകൊടുക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു. ഹൈവേ നിർമാണത്തിൽ പൊതു മരാമത്ത് വകുപ്പിന്‍റെ യാതൊരു മേൽനോട്ടവും ഉണ്ടാകുന്നില്ല.

ഇടിഞ്ഞുവീണ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ ബുധനാഴ്ച വൈകിയും നടപടി സ്വീകരിച്ചിട്ടില്ല.