ഉപതെരഞ്ഞെടുപ്പ്: തൊടുപുഴ നഗരസഭയിൽ യുഡിഎഫിന് വിജയം
Thursday, August 1, 2024 12:00 AM IST
തൊടുപുഴ: നഗരസഭ ഒൻപതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. എൽഡിഎഫ് മൂന്നാം സ്ഥാനത്തായി. മു‌സ‌‌്‌ലീം ലീഗ് സ്വതന്ത്രനായി മത്സരിച്ച ജോർജ് ജോണ്‍ കൊച്ചുപറന്പിൽ 126 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി രാജേഷ് പൂവാശേരിൽ 264 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ബാബു ജോർജ് 263 വോട്ടും ആം ആദ്മി പാർട്ടി സ്ഥാനാർഥി റൂബി വർഗീസ് 84 വോട്ടും നേടി.

കഴിഞ്ഞ തവണ 392 വോട്ടായിരുന്നു യുഡിഎഫിന്‍റെ ഭൂരിപക്ഷം. വോട്ടെണ്ണലിന് സബ് കളക്ടർ ഡോ. അരുണ്‍ എസ്. നായർ നേതൃത്വം നൽകി. ജോർജ് ജോണ്‍ പിന്നീട് വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്‍റണിക്കു മുന്പാകെ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തു.

ലീഗ് സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ജെസി ജോണി യുഡിഎഫിൽനിന്നു കൂറു മാറി എൽഡിഎഫ് പക്ഷത്ത് ചേർന്ന് വൈസ് ചെയർപേഴ്സണായിരുന്നു. തുടർന്ന് യുഡിഎഫ് നൽകിയ ഹർജിയെത്തുടർന്ന് ഇവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു. ഇതേത്തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ 35 നഗരസഭയിൽ യുഡിഎഫിന്‍റെ അംഗബലം 13 ആയി ഉയർന്നു. ഇതോടെ നഗരസഭാ ഭരണം കൈയാളിയിരുന്ന എൽഡിഎഫിന് ഇതു നിലനിർത്താൻ ഏറെ പണിപ്പെടേണ്ടി വരും.

എൽഡിഎഫ് 15, യുഡിഎഫ് 12, ബിജെപി എട്ട് എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷി നില. എൽഡിഎഫിനെ പിന്തുണച്ചിരുന്ന 11-ാം വാർഡ് കൗണ്‍സിൽ മാത്യു ജോസഫിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബഞ്ച് അയോഗ്യയാക്കിയിരുന്നു. ഇതോടെ രണ്ടു സീറ്റുകൾ കുറഞ്ഞ് എൽഡിഎഫും 13 എന്ന നിലയിലെത്തി.

എൽഡിഎഫ് പിന്തുണയോടെ ചെയർമാനായ സനീഷ് ജോർജ് കൈക്കൂലിക്കേസിൽ അകപ്പെട്ട് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ചെയർമാൻ തെരഞ്ഞെടുപ്പിൽ സനീഷ് ജോർജ് ഇവർക്കൊപ്പം നിന്നാൽ നറുക്കെടുപ്പു വേണ്ടി വരും. എന്നാൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചത്. അങ്ങനെ വന്നാൽ യുഡിഎഫിനു വിജയം ഉറപ്പിക്കാനാകും.

അറക്കുളത്ത്
ബിജെപിക്ക് ജയം

മൂലമറ്റം: അറക്കുളം പഞ്ചായത്ത് ആറാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വിനീഷ് വിജയൻ വിജയിച്ചു. 132 വോട്ടുകൾക്കാണ് ബിജെപി അട്ടിമറി വിജയം നേടിയത്.

യുഡിഎഫ് സീറ്റാണ് എൻഡിഎ പിടിച്ചെടുത്തത്. എൻഡിഎ സ്ഥാനാർഥി 362 വോട്ടും യുഡിഎഫ് സ്ഥാനാർഥി അലക്സ് എബ്രഹാം 230 വോട്ടും എൽഡിഎഫിന്‍റെ ടോം ജോസ് കുന്നേൽ 175 വോട്ടും നേടി. ഇതോടെ അറക്കുളം പഞ്ചായത്തിൽ എൻഡിഎക്ക് രണ്ട് അംഗങ്ങളായി.

യുഡിഎഫ് അംഗമായിരുന്ന ടോമി വാളികുളത്തിന്‍റെ നിര്യാണത്തെത്തുടർന്നാണ് ഇ വിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ തവണ 29 വോട്ടിന്‍റെ ഭൂരിപക്ഷത്തി ലാണ് ടോമി വാളികുളം വിജയിച്ചത്. അന്നും എൽഡിഎഫ് മൂന്നാം സ്ഥാനത്തായി രുന്നു.


നിലവിൽ എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എൽഡിഎഫ് 9, യുഡിഎഫ്-3, എൻഡിഎ-2, സ്വതന്ത്ര-1 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.

ഇടുക്കി ബ്ലോക്ക് പഞ്ചാ.
യുഡിഎഫ് വിജയിച്ചു

ചെറുതോണി: ഇടുക്കി ബ്ലോക്കു പഞ്ചായത്തിൽ തോപ്രാംകുടി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ ഡോളി തോമസ് വിജയിച്ചു.
ആകെ പോൾ ചെയ്ത 3,683 വോട്ടിൽ 2,211 വോട്ട് യുഡിഎഫ് കരസ്ഥമാക്കി.

എതിർ സ്ഥാനാർഥി എൽഡിഎഫിലെ അനിൽ കെ. ഡാർളിയെക്കാൾ 739 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഡോളി വിജയിച്ചത്.

തോപ്രാംകുടി ഡിവിഷനിൽനിന്നു വിജയിച്ച സിപിഐയിലെ എ.ജെ. ജോത്സന രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആകെ 13 ഡിവിഷനുകളുള്ള ഇടുക്കി ബ്ലോക്കു പഞ്ചായത്തിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം ഹൈക്കോടതി അയോഗ്യയാക്കിയ പ്രസിഡന്‍റ് രാജി ചന്ദ്രന്‍റെ സീറ്റ് ഒഴിവായിക്കിടക്കുകയാണ്. ബാക്കിയുള്ള 12 സീറ്റിൽ നിലവിൽ യുഡിഎഫ്-ഏഴ്, എൽഡിഎഫ്- അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.

ഇതോടെ ഇടുക്കി ബ്ലോക്കിൽ ഭരണമാറ്റത്തിന് കളമൊരുങ്ങി.
ഇടുക്കി ഡപ്യൂട്ടി കളക്ടർ (ആർആർ) അനിൽ ഫിലിപ്പ് വരണാധികാരിമായിരുന്നു.

കൂറു മാറ്റത്തിനെതിരേ
ജനവിധി: യുഡിഎഫ്

തൊടുപുഴ: നഗരസഭ ഒന്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജോർജ് ജോണിന്‍റെ വിജയം കൂറുമാറ്റത്തിനെതിരേയുള്ള ജനവിധിയാണെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി.

2020-ലെ തെരഞ്ഞെടുപ്പിൽ ഒന്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ജെസി ജോണി എൽഡിഎഫിലേക്ക് കൂറുമാറിയത് ആ വാർഡിലെ ജനങ്ങളുടെ ഹിതത്തിന് വിരുദ്ധമാണെന്നാണ് തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നതെന്നും കൂറുമാറ്റത്തിലൂടെ നഗരസഭയിൽ ഭരണം നേടിയ എൽഡിഎഫ് ജനങ്ങളോട് മാപ്പ് പറയണമെന്നും കണ്‍വീനർ എൻ.ഐ. ബെന്നി, ചെയർമാൻ എ.എം. ഹാരിദ്, സെക്രട്ടറി അഡ്വ. ജോസി ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു.

ജോർജ് ജോണിന് സ്വീകരണം നൽകി

തൊടുപുഴ: നഗരസഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജോർജ് ജോണ്‍ കൊച്ചുപറന്പിലിന് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭയിൽ അധാർമിക രാഷ്‌ട്രീയത്തിനെതിരേയുള്ള വിജയമാണ് യുഡിഎഫ് നേടിയതെന്ന് നേതാക്കൾ പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു, റോയി കെ. പൗലോസ്, എ.എം.ഹാരിദ്, അഡ്വ. ജോസഫ് ജോണ്‍, എൻ.ഐ. ബെന്നി , എം.എ. കരീം, കെ.ജി. സജിമോൻ, എം.എച്ച്. സുധീർ, കെ. ദീപക്, എം.എച്ച്. സജീവ്, രാജേഷ് ബാബു. നിഷ സോമൻ, ഐവാൻ സെബാസ്റ്റ്യൻ, ജാഫർ ഖാൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ യുഡിഎഫ് വിജയാഘോഷം മാറ്റിവച്ചു.