വയനാട് ദുരന്തം: ഫ്രൂട്ട്സ്‌ വാലി പത്തേക്കർ കൃഷിത്തോട്ടം നൽകും
Thursday, August 1, 2024 12:00 AM IST
തൊടുപുഴ: വയനാട് ഉരുൾപൊട്ടലിൽ കൃഷിയിടം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി 10 ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്തു നൽകുമെന്ന് കന്പനി ചെയർമാൻ അഡ്വ. ബിജു പറയന്നിലം പത്രസമ്മേളനത്തിൽ അറിയിച്ചു.

അർഹതപ്പെട്ടവരുമായി ആശയവിനിമയം നടത്തി അനുയോജ്യമായ പ്രദേശത്താണ് കൃഷിത്തോട്ടം നൽകുന്നത്. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി നല്ല കൃഷിത്തോട്ടം ഒരുക്കി നൽകുകയാണ് ഫ്രൂട്ട്സ് വാലിയുടെ ലക്ഷ്യം. സ്ഥലം സ്പോണ്‍സർ ചെയ്യാൻ കൂടുതൽപേർ മുന്നോട്ടുവന്നാൽ അനുയോജ്യവും ഏറ്റവും ആദായകരവുമായ കൃഷികൾ ഫ്രൂട്ട്സ് വാലി കന്പനിയുടെ നേതൃത്വത്തിൽ ചെയ്തു കുടുംബങ്ങളെ സംരക്ഷിക്കും.


സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായാൽ എസ്റ്റേറ്റുകളിൽനിന്നു കൂടുതൽ ഭൂമി ലഭിക്കാനിടയുണ്ട്. വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സർക്കാരുമായി കൈകോർക്കാൻ ഫ്രൂട്ട്സ്‌ വ‌ാലി തയാറാണെന്നും ഭാരവാഹികൾ പറഞ്ഞു.

കന്പനി ഡയറക്ടർ ജോസി കൊച്ചുകുടി, മെംബർമാരായ ജോണ്‍ മുണ്ടൻകാവിൽ, അഡ്വ. ജെറിൻ തോമസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.