വയനാട് ദുരന്തം: കൈത്താങ്ങായി സ്വകാര്യ ബസ് സർവീസ്
Thursday, August 1, 2024 12:00 AM IST
തൊടുപുഴ: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് കൈത്താങ്ങുമായി സ്വകാര്യ ബസ് സർവീസ്. തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന എഎസ്കെ ട്രാൻസ്പോർട്ടിന്‍റെ എട്ടു ബസുകളുടെ മൂന്നു ദിവസത്തെ കളക്‌ഷനാണ് മുണ്ടക്കൈയ്യിലും ചൂരൽമലയിലുമുണ്ടായ ദുരിത ബാധിതർക്ക് നൽകുന്നത്. ഇന്നലെ മുതൽ തുടങ്ങിയ ഫണ്ടു ശേഖരണം ഇന്നും നാളെയും തുടരും. ഇതിനു മുന്പും കേരളത്തെ ഞെട്ടിച്ച ദുരന്തമേഖലകളിൽ സഹായമെത്തിച്ച് ഇവർ മാതൃകയായിരുന്നു.

തൊടുപുഴയിൽനിന്നു പെരിങ്ങാശേരി, അമയപ്ര, ചെപ്പുകുളം, മലയിഞ്ചി മേഖലകളിലേക്ക് സർവീസ് നടത്തുന്ന അയാൻ, എഎസ്കെ എന്നീ ബസുകളുടെ മൂന്നു ദിവസത്തെ കളക്‌ഷനാണ് ദുരിതാശ്വാസത്തിനായി നൽകുന്നത്. ദിവസേന എട്ടു ബസുകളിൽനിന്ന് അരലക്ഷത്തോളം രൂപയാണ് ഇന്ധനം ഉൾപ്പെടെയുള്ള ചെലവു കിഴിച്ച് ലഭിച്ചിരുന്നത്.

ബസ് ജീവനക്കാർ തങ്ങളുടെ വേതനം ഉപേക്ഷിച്ചാണ് യാത്രക്കാരിൽനിന്നു ധനസമാഹരണം നടത്തുന്നത്. ജീവനക്കാർ കൊണ്ടുവരുന്ന ബക്കറ്റുകളിൽ യാത്രക്കാർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ഭക്ഷണാവശ്യത്തിനുള്ള പണം പോലും ഇതിൽനിന്നെടുക്കരുതെന്ന് ബസുടമകൾ നിർദേശിച്ചിട്ടുണ്ട്. ഉടമകളാണ് ഇതിനാവശ്യമായ പണം ജീവനക്കാർക്ക് നൽകുന്നത്. ടിക്കറ്റ് നൽകാതെ ബക്കറ്റുമായാണ് ജീവനക്കാർ യാത്രക്കാർക്കരികിലെത്തുന്നത്.


യാത്രക്കാരും തങ്ങളാൽ കഴിയും വിധം ഈ ഉദ്യമത്തിൽ പങ്കുചേരുന്നുണ്ട്.
ധനസമാഹരണത്തിനു പുറമേ ദുരിത മേഖലകളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവർ സമാഹരിക്കുന്നുണ്ട്. വസ്ത്രങ്ങളുൾപ്പെടെയുള്ളവ നൽകാൻ തയാറുള്ളവർ വിവരമറിയിച്ചാൽ വാഹനത്തിലെത്തി ഇതേറ്റു വാങ്ങും.

മങ്ങാട്ടുകവലയിലെ ഇവരുടെ ഓഫീസിൽ കളക്‌ഷൻ സെന്‍ററും തുറന്നിട്ടുണ്ട്. കളക്ടു ചെയ്യുന്ന തുകയും മറ്റ് സാധനങ്ങളും ദുരിതബാധിതമേഖലയിലെത്തിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.

2018-ലെ പ്രളയകാലത്തും ധനസമാഹരണം നടത്തി സഹായമെത്തിച്ചതിനു പുറമേ വീടുകൾ വൃത്തിയാക്കാൻ വാഹനങ്ങളും ജീവനക്കാരെയും ഇവർ വിട്ടുനൽകിയിരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും ദുരിത ബാധിത മേഖലയിൽ സഹായമെത്തിച്ചു.
കോവിഡ് കാലത്ത് രോഗബാധിതരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും എത്തിക്കുന്നതിന് വാഹനങ്ങൾ വിട്ടുനൽകിയും മാതൃകാപരമായ പ്രവർത്തനമാണ് ഇവർ നടത്തിയത്.

ദുരിതം വിതച്ച മേഖലകളിൽ സഹായമെത്തിക്കാനായി എല്ലാവരും തയാറാകണമെന്നാണ് ബസുടമകളായ എഎസ്കെ അബാസ്, മുഹമ്മദ് സാഹിബ്, സുലൈമാൻ സാഹിബ് എന്നിവരുടെ അഭ്യർഥന.