മൂന്നാറിനെ വിറപ്പിച്ച് പേമാരി
Wednesday, July 31, 2024 6:02 AM IST
മൂന്നാർ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മൂന്നാർ ഒറ്റപ്പെടുന്ന അവസ്ഥയിലെത്തി. തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ മൂന്നാറിലെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന മൂന്നിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായതോടെയാണ് മൂന്നാർ ഒറ്റപ്പെട്ടത്. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപം മണ്ണിടിഞ്ഞതോടെ മൂന്നാർ - ആലുവ റോഡിലെ ഗതാഗതം സ്തംഭിച്ചു.

മൂന്നാർ ലോക്കാട് ഗ്യാപ്പിൽ മണ്ണിടിച്ചിലുണ്ടായതോടെ മൂന്നാർ - തേനി റോഡിലെ ഗതാഗതവും നിശ്ചലമായി. മൂന്നാർ - ഉടുമലപേട്ട റോഡിൽ വിവിധയിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായതോടെ അതുവഴിയുള്ള ഗതാഗതത്തിനും തടസം നേരിട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് തടസങ്ങൾ മാറ്റി ഗതാഗതം പുനരാരംഭിക്കാനായത്. മുതിരപ്പുഴയാറിലെ വെള്ളം അനിയന്ത്രിതമായി ഉയർന്നതോടെ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. അന്തോണിയാർ നഗറിൽ സ്ഥാപിച്ചിട്ടുള്ള ഉരുൾപൊട്ടൽ മുന്നറിയിപ്പ് യന്ത്രത്തിൽനിന്നുള്ള സിഗ്നൽ ലഭിച്ചതോടെ അവിടെയുള്ള കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.


മൂന്നാർ കോളനിയിൽ സുരക്ഷാഭിത്തി തകർന്നതോടെ നിരവധി വിടുകൾ അപകട ഭീഷണിയിലായി. മൂന്നാർ ലക്ഷം നഗറിലെ ഒരു വീട് പൂർണമായും തകർന്നു. വീടിനു മുൻവശത്ത് മണ്ണിടിഞ്ഞതോടെ നെറ്റിക്കുടി എസ്റ്റേറ്റ് ടോപ്പ് ഡിവിഷനിലെ ഒരു തൊഴിലാളിലയം അപകടാവസ്ഥയിലായി.

മൂന്നാർ ടൗണിൽ റീജണൽ ഓഫീസിനു സമീപം മണ്ണിടിഞ്ഞ് വഴിയോര കടകൾക്കു മുകളിൽ വീണു. റോഡുകളിൽ മണ്ണിടിഞ്ഞുവീണതോടെ എസ്റ്റേറ്റ് പ്രദേശങ്ങളിലെ തൊഴിലാളികളും വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.

കന്നിമല, സെവൻമല, ലക്ഷ്മി, പോതമേട് തുടങ്ങിയ റോഡുകളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഗതാഗതം പൂർണതോതിൽ പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.