വിവിധയിടങ്ങളിൽ വീടുകൾക്കു നാശം; മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
Wednesday, July 31, 2024 6:02 AM IST
ദേവികുളം: കഴിഞ്ഞ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ ദേവികുളം താലൂക്കിൽ പരക്കെ നാശം സംഭവിച്ചു. ഇന്നലെ പകൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും ആളുകൾക്ക് ദുരിതമായി.

തിങ്കളാഴ്ച ഉച്ചമുതൽ അടിമാലിയും മൂന്നാറുമടങ്ങുന്ന മേഖലകളിലും ശക്തമായ മഴയായിരുന്നു. രാത്രി തോരാതെ പെയ്ത മഴ ദേവികുളം താലൂക്കിന്‍റെ വിവിധയിടങ്ങളിൽ നാശം വരുത്തി. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പള്ളിവാസലിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞെത്തി ഗതാഗതം തടസപ്പെട്ടു.

മൂന്നാർ - ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലും ഗ്യാപ്പ് റോഡിലും മണ്ണിടിച്ചിലുണ്ടായി. കല്ലാർ - മാങ്കുളം റോഡിലെ താഴ്ന്നഭാഗങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കുരിശുപാറ ടൗണിലും പീച്ചാട് പ്ലാമല റോഡിലും വെള്ളം കയറിയതിനെത്തുടർന്ന് വ്യാപാരശാലകളിൽ നഷ്ടം സംഭവിച്ചു. വിരിപാറ പാലം വെള്ളത്തിൽ മുങ്ങി. മരം വീണ് മാങ്കുളത്തേക്കുള്ള വൈദ്യുതി ബന്ധവും താറുമാറായി.

കല്ലാർകുട്ടി, മാട്ടുപ്പെട്ടി, ഹെഡ് വർക്സ്, പൊന്മുടി അണക്കെട്ടുകൾ തുറന്നു. പനംകുട്ടി ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. പഴയ മൂന്നാർ ടൗണ്‍ രാത്രിയിൽ വെള്ളത്തിൽ മുങ്ങി. പാർക്കിംഗ് ഗ്രൗണ്ടിലടക്കം വെള്ളം കയറി. മുതിരപ്പുഴയിൽ ക്രമാതീതമായി ജലനിരപ്പുയർന്നു. മണ്ണിടിച്ചിലിൽ വിവിധയിടങ്ങളിൽ വീടുകൾക്കു നാശം സംഭവിച്ചു. കല്ലാർ വട്ടയാറിൽ രണ്ടു വീടുകൾക്ക് മണ്ണിടിച്ചിലിൽ കേടുപാടുകൾ സംഭവിച്ചു. പള്ളിവാസൽ രണ്ടാംമൈലിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന വയോധിക അപകടത്തിൽനിന്നും രക്ഷപ്പെട്ടു.


അടിമാലി മേഖലയിലും വീടുകൾക്ക് ഭീഷണിയായി മണ്ണിടിച്ചിലുണ്ടായി. ബൈസണ്‍വാലി മേഖലയിലും മണ്ണിടിച്ചിലിൽ നാശം സംഭവിച്ചു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനൊപ്പം കൃഷിയും നശിച്ചു. കുറത്തിക്കുടി ആദിവാസി മേഖലയിലേക്ക് മാങ്കുളത്തുനിന്നും പോകുന്ന വഴിയിലുണ്ടായിരുന്ന കലുങ്കിന് കേടുപാടുകൾ സംഭവിച്ചു. ഒരു ഭാഗത്തെ അപ്രോച്ച് റോഡ് പൂർണമായി തകർന്ന് ഗതാഗതം നിലച്ചു. വെള്ളത്തൂവലിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഒരിടത്തുണ്ടായ മണ്ണിടിച്ചിലിൽ കൃഷിനാശം സംഭവിച്ചു. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം താലൂക്കിലാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.