അന്ന് പെട്ടിമുടിയിൽ, ഇന്നലെ ...
Wednesday, July 31, 2024 6:02 AM IST
മൂന്നാർ: മൂന്നാറിലെ പെട്ടിമുടി ദുരന്തത്തിന്‍റെ ഓർമകളുടെ നാലാം വാർഷിക ദിനത്തിന് നാളുകൾ ബാക്കി നിൽക്കെയാണ് കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തം. അപകടത്തിന്‍റെ വ്യാപ്തിയേറുന്ന വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിടുന്ന വെല്ലുവിളികൾ തന്നെയായിരുന്നു പെട്ടിമുടിയിലും ഉണ്ടായത്. നാലു വർഷത്തിനിടയ്ക്ക് വയനാട്ടിലും പെട്ടിമുടിയിലും നടന്ന ദുരന്തങ്ങൾക്ക് സമാനതകളേറെയാണ്.

സമാനമായ ഭൂപ്രകൃതിയായിരുന്നു രണ്ടിടങ്ങളിലുമുണ്ടായിരുന്നത്. സ്വകാര്യ തേയിലത്തോട്ടങ്ങളിലായിരുന്നു രണ്ടു ദുരന്തങ്ങളും സംഭവിച്ചത്. പെട്ടിമുടിയിൽ അപകടം നടന്ന സമയത്തു തന്നെയായിരുന്നു വയനാട്ടിൽ ഉരുൾപൊട്ടിത്തുടങ്ങിയത്. 2020 ഓഗസ്റ്റ് ആറിന് രാത്രിയോടെയായിരുന്നു പെട്ടിമുടിയുടെ ഉയരങ്ങളിൽനിന്ന് ഉരുൾപൊട്ടിയിറങ്ങിയത്. കനത്ത പേമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഏറെപ്പേരും നേരത്തേ ഉറങ്ങാൻ കിടന്നവരായിരുന്നു. ഉറക്കത്തിനിടയ്ക്ക് എന്തെന്നുപോലും തിരിച്ചറിയുന്നതിനു മുന്പേ മരണമടഞ്ഞവർ ഏറെയാണ്.

കനത്ത മഴയിലും കാറ്റിലും നേരത്തേ ഉറങ്ങാൻ കിടന്നവർ രാത്രി ഉയർന്ന മലമുകളിൽനിന്നും ഒലിച്ചിറങ്ങിയ ഉരുൾപൊട്ടലിന്‍റെ തീവ്രതയിൽ മണ്ണിനടിയിൽ പുതഞ്ഞു. ആർത്തലച്ചെത്തിയ വെള്ളപ്പാച്ചിലിൽ മൂന്നു ലയങ്ങളും കാന്‍റീൻ, ലേബർ ക്ലബ് എന്നീ കെട്ടിടങ്ങളും തകർന്നടിഞ്ഞു.
ഈ കെട്ടിടങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നുപോലും തിരിച്ചറിയാനാവാത്ത വിധത്തിൽ ചെളിയും വലിയ പാറക്കെട്ടുകളും അടിഞ്ഞുകൂടി. അരുതാത്തതെന്തോ സംഭവിച്ചു എന്നു മനസിലാക്കി അവിടെയെത്തിയ എസ്റ്റേറ്റ് നിവാസികൾക്ക് എന്താണ് അവിടെ നടന്നതെന്നുപോലും തിരിച്ചറിയാനായില്ല.

മൂന്നു ദിവസങ്ങളായി കറന്‍റ് ഇല്ലാത്തതു കാരണവും പ്രതികൂല കാലാവസ്ഥയും പെട്ടിമുടിയെ കനത്ത ഇരുളിൽ മുക്കിയിട്ടു. നേരം വെളുത്തിട്ട് എന്തെങ്കിലും ചെയ്യാം എന്നുകരുതി മടങ്ങിയവർ പിറ്റേന്നു പുലർച്ചെ കണ്ടത് അവിശ്വസനീയ രംഗങ്ങളായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരും ബന്ധുക്കളും താമസിച്ചിരുന്ന എസ്റ്റേറ്റ് ലയങ്ങൾ നിലനിന്നിരുന്ന സ്ഥലം പാറക്കെട്ടുകളും ചെളിക്കൂനകളുമായി മാറിയിരുന്നു.

കുറെ ദിവസങ്ങളായി ഫോണ്‍ കണക്‌ഷനും പ്രവർത്തന രഹിതമായിരുന്നതിനാൽ സംഭവം പുറംലോകത്തേക്ക് അറിയിക്കാൻ ഏറെ കാലതാമസമെടുക്കുകയും ചെയ്തു. രാവിലെ ഏഴു മണിയോടെയാണ് വാർത്ത പുറംലോകമറിഞ്ഞു തുടങ്ങിയത്. പോലീസും അഗ്നിശമന സേനാംഗങ്ങളും വിവരമറിഞ്ഞയുടൻ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി.


ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ അധികാരികളും പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പെട്ടിമുടിയിലെത്തി. പിന്നീട് കണ്ടത് ഹൃദയം പിളർക്കുന്ന രംഗങ്ങളായിരുന്നു. മണ്ണിനടിയിൽ പുതഞ്ഞ നിലയിൽ മൃതദേഹങ്ങൾ ഒന്നൊന്നായാണ് പുറത്തെടുത്തത്. പിഞ്ചുകുട്ടികൾ മുതലുള്ളവരുടെ മണ്ണിൽ പുതഞ്ഞ ശരീരങ്ങൾ കോരിയെടുക്കുന്പോഴും കനത്ത മഴ തുടരുകയായിരുന്നു. സംഭവത്തിന്‍റെ തീവ്രത ബോധ്യമായതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ 52 പേരടങ്ങുന്ന സംഘം പെട്ടിമുടിയിലെത്തി. പിന്നീട് കണ്ടത് കേരളത്തിന്‍റെ ചരിത്രത്തിലെതന്നെ സമാനതകളില്ലാത്ത വിധത്തിലുള്ള രക്ഷാപ്രവർത്തനങ്ങളായിരുന്നു.

കേരളത്തിന്‍റെ വിവിധ ജില്ലകളിൽനിന്നും പരിശീലനം നേടിയ ദുരന്തനിവാരണ സന്നദ്ധസേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും നാട്ടുകാരുമെല്ലാം രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി. രക്ഷാപ്രവർത്തനങ്ങൾ മൂന്നാഴ്ചയോളം നീണ്ടു നിന്നു. അഞ്ചു കിലോമീറ്ററിലധികം ദൂരം പുഴയിലൂടെ ഒലിച്ചെത്തി ദുർഘട പ്രദേശത്ത് തങ്ങിയ മൃതദേഹങ്ങൾ പോലും കണ്ടെടുത്തു. കാണാതായ 70 പേരിൽ 66 പേരെയും രക്ഷാപ്രവർത്തകർ കണ്ടെത്തി. നാലു പേരെ കണ്ടെത്താനായില്ലെങ്കിലും പിന്നീട് അവരെ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു.

ദുഷ്കരമായ രക്ഷാപ്രവർത്തനം

അത്യന്തം ദുഷ്കരമായ സാഹചര്യങ്ങളിലായിരുന്നു പെട്ടിമുടിയിലെ തെരച്ചിൽ ദൗത്യം. പെട്ടിമുടിയിൽനിന്നും പതിനാലു കിലോമീറ്റർ അകലെയുള്ള ഉൾക്കാട്ടിനുള്ളിൽ നിന്നുമായിരുന്നു അവസാനം മൃതദേഹങ്ങൾ കണ്ടെത്തിയത്. വന്യമൃഗങ്ങളും ദുർഘടസാഹചര്യങ്ങളും അപകടക്കെണികളും നിറഞ്ഞ സാഹചര്യങ്ങളെ അതിജിവിച്ചാണ് ദിവസങ്ങളോളം രക്ഷാദൗത്യം തുടർന്നത്. പെട്ടിമുടിയിൽനിന്ന് ഒന്നരക്കിലോമീറ്റർ കഴിഞ്ഞുള്ള ഗ്രേവൽ ബാങ്കിനുശേഷം വനമേഖലയാണ്.

ജനസഞ്ചാരം ഇല്ലാത്ത മേഖലയായതിനാൽ വന്യമൃഗങ്ങൾ വിഹരിക്കുന്ന പ്രദേശവും കൂടിയാണിത്. ഇതിൽ പൂതക്കിടങ്ങ് എന്നു വിളിക്കുന്ന ഏറ്റവും ദുർഘടസാഹചര്യം നിലനിൽക്കുന്ന സ്ഥലത്താണ് വെല്ലുവിളിനിറഞ്ഞ രക്ഷാപ്രവർത്തനം നടന്നത്. ദൗത്യത്തിനിടയിൽ രക്ഷാസേനയിലെ ചിലർ കാട്ടുപോത്തിനെയും പുലിയെയും കണ്ടിരുന്നു. കുത്തനെയുള്ള ഇറക്കം നിറഞ്ഞ പ്രദേശത്ത് സാഹസികരംഗത്ത് വൈദഗ്ധ്യമുള്ള മൂന്നാറിലെ സംഘം തന്നെയാണ് തെരച്ചിലിന് നേതൃത്വം നൽകിയത്.