പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി പടപൊരുതിയ ഭാസ്‌കരേട്ടന്‍
Friday, June 14, 2024 2:01 AM IST
പരപ്പ: കാസര്‍ഗോഡ് ജില്ലയിലെ ദളിത് ജനതയുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച പരപ്പ പട്‌ളത്തെ എം.ഭാസ്‌കരന്‍. വേട്ടുവ സമുദായത്തെ ഉദ്ധരിക്കാന്‍ 1989ല്‍ സ്വന്തം വീട്ടില്‍ മലവേട്ടുവ മഹാസഭയ്ക്ക് രൂപം നല്‍കി.

രൂപീകരണം തൊട്ട് 30 വര്‍ഷക്കാലം ജില്ലാ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. പട്ടികവിഭാഗ കോളനികളിലെ വ്യാജവാറ്റ്, മദ്യപാനം എന്നിവയ്‌ക്കെതിരെ ബോധവത്കരണം നടത്തുന്നതിനും കുട്ടികളെ സ്‌കൂളുകളിലെത്തിക്കുന്നതിനും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. തികഞ്ഞ ഗാന്ധിയനും പാരമ്പര്യവൈദ്യനുമായ ഭാസ്‌കരന്‍ മികച്ച പ്രാസംഗികന്‍ കൂടിയായിരുന്നു.

കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറിയായി ഏറെക്കാലം പ്രവര്‍ത്തിച്ചു. 40 വര്‍ഷം പരപ്പയില്‍ പോസ്റ്റുമാനായി ജോലി ചെയ്തു. മദ്യനിരോധനസമിതിയുടെ ജില്ലാകമ്മിറ്റിയംഗമായിരുന്നു. മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള ഡോ.അംബേദ്കര്‍ ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അടക്കം നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.