കനകപ്പള്ളിയിലെ കമാനവിവാദം: പ്രചാരണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് ഭരണസമിതി
Friday, June 21, 2024 1:48 AM IST
വെള്ളരിക്കുണ്ട്: കനകപ്പള്ളിയിലെ ക്ഷേത്ര കമാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബളാൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്‍റ് രാജു കട്ടക്കയവും ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തിൽ പറഞ്ഞു. പൊതുസ്ഥലം കൈയേറി നിർമിച്ച കമാനം പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർ ഇതുവരെയും തയ്യാറാകാത്തതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യക്കേസ് നിലവിലുണ്ട്. ഇതേ വിവാദത്തിൽ ഉൾപ്പെട്ട സെന്‍റ് തോമസ് പള്ളിയുടെ കമാനം കഴിഞ്ഞ മാസം 29 ന് പള്ളി ഭാരവാഹികളുടെ നേതൃത്വത്തിൽ തന്നെ നീക്കംചെയ്തതാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

അഞ്ചു വർഷങ്ങൾക്കുമുൻപ് സെന്‍റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിന്‍റെ പേരിൽ വടക്കാംകുന്ന് കുരിശുമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കനകപ്പളളി-ഏറാംചിറ്റ റോഡിന് കുറുകെ താത്കാലികമായി ഒരു സ്വാഗത കമാനം വച്ചിരുന്നു. ഇതിനെതിരെ ദാമു എന്നയാൾ പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് ആ കമാനം അവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനുശേഷം കഴിഞ്ഞ വർഷം മാർച്ചിലാണ് കനകപ്പള്ളി വിഷ്ണുമൂർത്തി ദേവസ്ഥാനവും സെന്‍റ് തോമസ് പള്ളിയും പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച അനധികൃത കമാനങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് കൊടികുത്തിയേൽ എന്ന വ്യക്തിയുടെ പരാതി ജില്ലാ കളക്ടർ പഞ്ചായത്തിന് കൈമാറിയത്. ഈ രണ്ട് കമാനങ്ങളും സ്ഥിതി ചെയ്യുന്നത് പൊതുസ്ഥലത്താണെന്ന് കണ്ടെത്തിയതിനാൽ ഇവ 15 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് അന്നുതന്നെ പഞ്ചായത്ത് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നല്കിയിരുന്നു.

എന്നിട്ടും ഇവ പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാതിരുന്നതിനെ തുടർന്ന് പരാതിക്കാരനായ സന്തോഷ് പഞ്ചായത്തിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യക്കേസ് നല്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി പഞ്ചായത്തിന് നോട്ടിസ് അയക്കുകയും പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരായി അനധികൃത നിർമിതികൾ നീക്കംചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതാണ്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗങ്ങൾ വിളിച്ചിരുന്നെങ്കിലും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവർ തയ്യാറായില്ല.

കഴിഞ്ഞ മാസം വീണ്ടും സർവകക്ഷിയോഗം ചേർന്നപ്പോൾ തങ്ങളുടെ കമാനം പൊളിച്ചുമാറ്റാൻ തയ്യാറാണെന്ന് സെന്‍റ് തോമസ് പള്ളി അധികൃതർ അറിയിക്കുകയും ഇതുപ്രകാരം അടുത്ത ദിവസം തന്നെ അത് പൊളിച്ചുമാറ്റുകയും ചെയ്തു.

എന്നാൽ സെന്‍റ് മാർട്ടിൻ ഡി പോറസ് പള്ളിക്ക് എതിർവശത്തായി നിർമിച്ച വെയിറ്റിംഗ് ഷെഡ് കൂടി പൊളിച്ചുമാറ്റിയാലേ അനധികൃത കമാനം നീക്കംചെയ്യുകയുള്ളൂവെന്ന നിലപാടാണ് ഇപ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്. ഈ വെയിറ്റിംഗ് ഷെഡുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ജൂലൈയിൽ എം.വി.നാരായണൻ എന്ന വ്യക്തി നല്കിയ പരാതി തുടർനടപടികൾ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഭീമനടി സെക്ഷൻ അസി.എൻജിനീയർക്ക് കൈമാറിയിട്ടുള്ളതാണ്. ഇതേ പള്ളിയുമായി ബന്ധപ്പെട്ട കുരിശുപള്ളിയുടെ നിർമാണം ക്രമവത്കരിക്കുന്നതിനായും നോട്ടീസ് നല്കിയിട്ടുണ്ട്.

എന്നാൽ ഈ രണ്ടു നിർമിതികളും നിലവിൽ ഹൈക്കോടതിയിലുള്ള കോടതിയലക്ഷ്യക്കേസിന്‍റെ പരിധിയിൽ ഉൾപ്പെട്ടതല്ല. വിഷ്ണുമൂർത്തി ദേവസ്ഥാന അധികൃതരും പള്ളിയുടെ മാതൃക പിന്തുടരുകയാണ് വേണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും പറഞ്ഞു.