ചെറുവത്തൂർ സ്റ്റാൻഡിൽ അമിതവേഗത്തിൽ ബസ് എത്തി; സംഘർഷം
Wednesday, June 12, 2024 1:14 AM IST
ചെറുവത്തൂർ: വീട്ടമ്മ ബസിടിച്ച് മരിച്ച ചെറുവത്തൂർ ബസ് സ്റ്റാൻഡിലേക്ക് അമിത വേഗത്തിൽ ബസ് ഓടിച്ചു കയറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിൽ ബസ്
ഡ്രൈവറെ നാട്ടുകാർ മർദിച്ചതായി പരാതി. ഇത് ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിൽ സംഘർഷാവസ്ഥയുണ്ടാക്കി. നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാവുന്ന തരത്തിൽ ബസോടിച്ച ഡ്രൈവറെയാണ് നാട്ടുകാർ കൈകാര്യം ചെയ്തത്.

ഹോൺ നീട്ടി മുഴക്കിയും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്തേക്ക് അമിത വേഗത്തിലുമെത്തിയ ചിക്കു എന്ന സ്വകാര്യ ബസിന്‍റെ ഡ്രൈവറെയാണ് നാട്ടുകാരായ യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും മർദിച്ചതായി പരാതിയുള്ളത്. തുടർന്ന് അൽപ നേരം ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ തർക്കവുമുണ്ടായി. സ്റ്റാൻഡിൽ ചുമതലയിലുണ്ടായിരുന്ന ഹോംഗാർഡ് ചന്തേര പോലീസ് സ്റ്റേഷനിൽ വിളിച്ചതിനു ശേഷം പോലീസ് സ്ഥലത്തെത്തി സംഘർഷാവസ്ഥ ഒഴിവാക്കി.

തിങ്കളാഴ്ച ഉച്ചക്ക് ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ ബസ് മുന്നോട്ട് എടുക്കുമ്പോൾ ഡ്രൈവറുടെ അശ്രദ്ധമൂലം കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശിയായ വീട്ടമ്മ ബസ് കയറി മരിച്ചിരുന്നു. ഇതിനെ തുടർന്ന് ബസ് ജീവനക്കാരോട് ശ്രദ്ധയോടെയും വേഗത കുറച്ചും വാഹനമോടിക്കാൻ നാട്ടുകാർ അഭ്യർഥിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ അമിത വേഗത്തിലും യാത്രക്കാർക്ക് ഭീഷണിയാവുന്ന തരത്തിലും സ്റ്റാൻഡിലേക്ക് സ്വകാര്യ ബസ് ഓടിച്ചു കയറ്റിയത്. ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായതും. അതേസമയം ബസ് ഡ്രൈവറെ മർദിച്ചുവെന്ന് ആരോപിച്ച് ബസ് ജീവനക്കാർ ചന്തേര പോലീസിൽ പരാതി നൽകി.

നാസ് ബസ് സ്റ്റാന്‍റിൽ നിന്നും പോകേണ്ട സമയം കഴിഞ്ഞിട്ടും യാത്രക്കാരെ കയറ്റുന്നത് കണ്ട് ഹോൺ മുഴക്കുകയേ ചെയ്തുള്ളുവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. രണ്ടു വിഭാഗത്തുള്ളവരേയും ചന്തേര എസ്ഐ എം.സുരേശൻ വിളിച്ചു ചേർത്ത് ചർച്ച നടത്തി.

ബസുടമകൾ പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്:ഹോൺ അടിച്ചതിന്‍റെ പേരിൽ ചെറുവത്തൂരിൽ ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ ചിക്കു ബസിലെ ഡ്രൈവറെ മർദ്ദിച്ചതിൽ ഹൊസ്ദുർഗ് താലൂക് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷൻ ശക്തമായി പ്രതിഷേധിച്ചു. റോഡിന്‍റെ ശോചനീയ അവസ്ഥയും സ്വകാര്യവാഹനങ്ങളുടെ ബഹുല്യവും ബീരിച്ചേരി ഗേറ്റ് അടവിന്‍റെയും സാഹചര്യത്തിൽ സമയനിഷ്ഠതയോടെ സർവീസ് നടത്താൻ പറ്റാതെ തൊഴിലാളികൾ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിലാണ് നിസാര കാര്യങ്ങൾ പറഞ്ഞു തൊഴിലാളികൾക്ക് നേരെയുള്ള ഈ അക്രമങ്ങൾ. ഈ അക്രമങ്ങൾ സഹിച്ചു സർവീസ് നടത്താൻ പറ്റാത്ത സാഹചര്യം ആണുള്ളത്. സംഭവത്തിന്‌ കുറ്റവാളികൾക്ക് നേരെ നടപടി ഉണ്ടാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.