സ്വന്തം ലേഖകന്‍
ഉദുമ: സിപിഎമ്മിന് ശക്തമായ അടിത്തയുണ്ടെങ്കിലും യുഡിഎഫിനെ ഏറെക്കാലമായി മോഹിപ്പിക്കുന്ന നിയോജക മണ്ഡലമാണ് ഉദുമ. ബേഡഡുക്ക, കുറ്റിക്കോല്‍, പള്ളിക്കര പോലുള്ള ഉറച്ച കമ്യൂണിസ്റ്റ് കോട്ടകള്‍ അടങ്ങിയ ഈ മണ്ഡലത്തില്‍ അവസാനമായി ഒരു കോണ്‍ഗ്രസിന് എംഎല്‍എയുണ്ടാകുന്നത് 1987ല്‍ കെ.പി. കുഞ്ഞിക്കണ്ണനിലൂടെയാണ്.
2016ല്‍ സാക്ഷാല്‍ കെ. സുധാകരന് തന്നെ രംഗത്തിറങ്ങിയിട്ടും കോണ്‍ഗ്രസിന് വിജയം നേടാന്‍ കഴിഞ്ഞില്ല. എങ്കിലും കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടാണ് ഉദുമ താല്പര്യം കാട്ടുന്നത്. 2013ല്‍ ടി. സിദ്ദിഖ് മത്സരിച്ചപ്പോഴാണ് ഏറെ നാളുകള്‍ക്കുശേഷം ഉദുമയില്‍ ചെറിയൊരു ലീഡോടെ യുഡിഎഫ് മുന്നിലെത്തുന്നത്. 2019ല്‍ ഉണ്ണിത്താന് ലീഡ് 8,937 ആയി ഉയര്‍ത്തി. എന്നാല്‍, ഇത്തവണ ലീഡ് 11,959 എന്ന അഞ്ചക്കസംഖ്യയായി ഉയര്‍ത്താന്‍ ഉണ്ണിത്താന് സാധിച്ചു.
ഉണ്ണിത്താന് 72,448 ഉം ബാലകൃഷ്ണന് 60,489 ഉം അശ്വിനി 31,245ഉം വോട്ടാണ് നേടിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 13,332 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ച സിപിഎം, ഇവിടെ ഇത്രയും കനത്ത തോല്‍വി സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. മുന്‍കാല തെരഞ്ഞെടുപ്പ് അപേക്ഷിച്ച് കള്ളവോട്ട് ചെയ്യുന്നവരുടെ എണ്ണം കുറവായിരുന്നു എന്നത് പോളിംഗ് ശതമാനം പരിശോധിച്ചാല്‍ മനസിലാകും.
ബേഡഡുക്ക പഞ്ചായത്തിലും മറ്റും പോളിംഗ് 90 ശതമാനം കടക്കുന്നത് പതിവായിരുന്നു. എന്നാല്‍, ഇത്തവണത്തെമിക്ക ബൂത്തുകളിലും പോളിംഗ് 80-82 ശതമാനത്തില്‍ ഒതുങ്ങി.
ഉറച്ച പാര്‍ട്ടി അനുഭാവികളെന്നു കരുതപ്പെട്ടവരുടെ വോട്ടില്‍ വലിയൊരു പങ്ക് ഇതാദ്യമായി ബിജെപിയിലേക്ക് ഒഴുകിയത് സിപിഎം നേതൃത്വത്തെ വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്.
ഏഴു ശതമാനം വോട്ടാണ് ബിജെപി ഇവിടെ വര്‍ധിപ്പിച്ചിരിക്കുന്നത്. സിപിഎം ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.
ബേഡഡുക്കയിലും തിരിച്ചടി
എല്‍ഡിഎഫിന് ഭൂരിപക്ഷം നേടാനായത് മൂന്നു പഞ്ചായത്തുകളില്‍ മാത്രമാണ്. സിപിഎമ്മിന്റെ ജില്ലയിലെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങൡലൊന്നാണ് ബേഡഡുക്ക പഞ്ചായത്ത്. ഇവിടെയുള്ള 17 വാര്‍ഡുകളും എല്‍ഡിഎഫിന്റെ കൈയിലാണുള്ളത്.
ഇവിടുത്തെ എല്‍ഡിഎഫ് ലീഡ് 4,367ല്‍ ഒതുങ്ങി. നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് നാലക്കം കടന്ന ഏക പഞ്ചായത്താണിത്. എല്‍ഡിഎഫ് 9,890ഉം യുഡിഎഫ് 5,523ഉം എന്‍ഡിഎ 3,192ഉം വോട്ടാണ് ഇവിടെ നിന്ന് നേടിയത്. താരംതട്ട, കൊളത്തൂര്‍ തുടങ്ങിയ പാര്‍ട്ടികോട്ടകളില്‍ ബിജെപി സിപിഎമ്മിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി.
മറ്റു പഞ്ചായത്തിലെ സിപിഎമ്മിന്റെ പ്രകടനം ഇതിലും മോശമായിരുന്നു. സിപിഎം ഭരിക്കുന്ന ദേലംപാടി പഞ്ചായത്തില്‍ വെറും 25 വോട്ടിന്റെ ഭൂരിപകഷം മാത്രമാണ് ലഭിച്ചത്. എല്‍ഡിഎഫിന് 4,726ഉം യുഡിഎഫിന് 4,701ഉം എന്‍ഡിഎക്ക് 3,978ഉം വോട്ടുകളാണ് ഇവിടെ ലഭിച്ചത്.
ഇവിടുത്തെ ആറു ബൂത്തുകളില്‍ ബിജെപി കടുത്ത വെല്ലുവിളി ഉയര്‍ത്തി. സിപിഎം ഭരിക്കുന്ന മറ്റൊരു പഞ്ചായത്തായ കുറ്റിക്കോലിലെ ഭൂരിപക്ഷം 890ല്‍ ഒതുങ്ങി. എല്‍ഡിഎഫ് 7,259ഉം യുഡിഎഫ് 6,369ഉം എന്‍ഡിഎ 3,327ഉം വോട്ടാണ് ഇവിടെ നിന്നും ലഭിച്ചത്.
പള്ളിക്കര തൊട്ട്
യുഡിഎഫ്
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലാദ്യമായി യുഡിഎഫ് പള്ളിക്കര പഞ്ചായത്തില്‍ ലീഡ് നേടി. 1,371 വോട്ടിന്റെ ലീഡാണ് യുഡിഎഫ് നേടിയത്. ആകെയുള്ള 22 സീറ്റുകളില്‍ 16 എണ്ണവും എല്‍ഡിഎഫ് വിജയിച്ച പഞ്ചായത്ത് ആണിത്. യുഡിഎഫ് 11,935ഉം എല്‍ഡിഎഫ് 10,564ഉം എന്‍ഡിഎ 4,101ഉം വോട്ടാണ് ഇവിടെ നിന്നും നേടിയത്.
എല്‍ഡിഎഫ് ഭരിക്കുന്ന മറ്റൊരു പഞ്ചായത്തായ ഉദുമയില്‍ 2,421 വോട്ടിന്റെ ലീഡ് നേടാനായതും യുഡിഎഫിന് നേട്ടമായി. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ചെമ്മനാട് പഞ്ചായത്തില്‍ പെരുമയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ യുഡിഎഫിനായി. 10,209 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ണിത്താന് ഇവിടെ നേടിയത്.
യുഡിഎഫ് 17,772 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് 7,563 വോട്ടില്‍ ഒതുങ്ങി. എന്നാല്‍, എന്‍ഡിഎ 6,491 നേടി നില മെച്ചപ്പെടുത്തി. എല്‍ഡിഎഫും യുഡിഎഫും തുല്യശക്തികളായ മുളിയാറില്‍ 3,132 വോട്ടിന്റെ ആധികാരിക ലീഡ് യുഡിഎഫ് സ്വന്തമാക്കി. യുഡിഎഫ് 7,575ഉം എല്‍ഡിഎഫ് 4,386ഉം എന്‍ഡിഎ 3,132ഉം വോട്ടാണ് ഇവിടെ നേടിയത്.
തങ്ങള്‍ ഭരിക്കുന്ന പുല്ലൂര്‍-പെരിയയില്‍ 58ല്‍ ഒതുങ്ങിയെന്നതാണ് മണ്ഡലത്തില്‍ യുഡിഎഫിനെ നിരാശപ്പെടുത്തിയ കാര്യം. യുഡിഎഫ് 8,166ഉം എല്‍ഡിഎഫ് 8,108ഉം എന്‍ഡിഎ 3,53ഉം വോട്ടാണ് ഇവിടെ നേടിയത്.