ചെങ്കോട്ടകൾ ഇളകി; തൃക്കരിപ്പൂരിന്‍റെ ചുവപ്പ് മാഞ്ഞു
Sunday, June 9, 2024 7:05 AM IST
നീലേശ്വരം: എന്നും ഇടതുപക്ഷത്തിന്‍റെ നെഞ്ചകത്തെ വികാരങ്ങളിലൊന്നായിരുന്നു വി.വി.കുഞ്ഞമ്പുവും പി.കരുണാകരനും ഒ.ഭരതനും ഇ.കെ.നായനാരുമൊക്കെ പ്രതിനിധീകരിച്ച തൃക്കരിപ്പൂർ മണ്ഡലം. കയ്യൂരും ചീമേനിയും മുനയൻകുന്നുമെല്ലാമുൾക്കൊള്ളുന്ന റെഡ് ബെൽറ്റ് എന്ന് സാക്ഷാൽ ഇ.കെ.നായനാർ വിശേഷിപ്പിച്ച ചെങ്കോട്ട.

ഒരിക്കലും മാറില്ലെന്ന് ഇടതുപക്ഷത്തിനൊപ്പം മറ്റുള്ളവരും ഏറെക്കുറെ വിശ്വസിച്ചിരുന്ന തൃക്കരിപ്പൂർ മണ്ഡലം ഇതാദ്യമായി ഇത്തവണ ചെങ്കൊടി താഴ്ത്തിയത് സിപിഎം പ്രവർത്തകർക്ക് എക്കാലത്തെയും വലിയ ഞെട്ടലുകളിലൊന്നായി. 10448 വോട്ടുകളുടെ മികച്ച ഭൂരിപക്ഷമാണ് ഇത്തവണ തൃക്കരിപ്പൂർ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് നല്കിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിന്‍റെ ഇരട്ടിയോളം വോട്ടുകളാണ് ഇത്തവണ തൃക്കരിപ്പൂരിൽ ബിജെപി നേടിയത്. കഴിഞ്ഞ തവണ 8652 വോട്ടുകളായിരുന്നത് ഇത്തവണ 17085 വോട്ടുകളായി.

പഴയകാലങ്ങളിലെ ബൂത്തുപിടുത്തവും കള്ളവോട്ടുകളും തടഞ്ഞ് തങ്ങളുടെ വോട്ടുകൾ ഏറെക്കൂറെ ഉറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു. ഇതോടൊപ്പം സിപിഎം അനുഭാവികളുടെ വോട്ടുകളിൽ നല്ലൊരു ശതമാനം ബിജെപിയിലേക്ക് മറിഞ്ഞതാണ് തൃക്കരിപ്പൂരിന്‍റെ ഫലം മാറ്റിമറിച്ചത്. മിക്കയിടങ്ങളിലും ബിജെപിക്ക് ബൂത്തിലിരിക്കാൻപോലും ആളില്ലാതിരുന്നിട്ടും വോട്ടുകൾ ലഭിച്ചത് ഇതിന്‍റെ വ്യക്തമായ സൂചനയാണ്.
എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ ഈ മണ്ഡലത്തിലെ കയ്യൂർ-ചീമേനി പഞ്ചായത്തിൽനിന്നുള്ള ആളായിരുന്നിട്ടും അതിന്‍റെ ആവേശം മണ്ഡലത്തിൽ പ്രകടമായില്ല. പാർട്ടി പ്രവർത്തകരിൽ പോലും സ്ഥാനാർഥിയോടുള്ള താത്പര്യക്കുറവാണ് അതിലേറെ പ്രകടമായത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലകൃഷ്ണനെ തൃക്കരിപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുമൂലം മാറ്റേണ്ടിവന്നിരുന്നു. അതേ വികാരം ഇപ്പോഴും മണ്ഡലത്തിൽ നിലനില്ക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിച്ചു.
ഇടതുകോട്ടകളായ കയ്യൂർ-ചീമേനി, പിലിക്കോട് പഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് മുന്നിട്ടുനില്ക്കാൻ കഴിഞ്ഞത്. രണ്ടിടങ്ങളിലും ഭൂരിപക്ഷം മുൻകാലങ്ങളിലേതിനേക്കാൾ ഗണ്യമായി കുറയുകയും ചെയ്തു. പിലിക്കോട് എം.വി.ബാലകൃഷ്ണൻ 11161 വോട്ടുകളും രാജ്മോഹൻ ഉണ്ണിത്താൻ 4679 വോട്ടുകളും അശ്വിനി 2295 വോട്ടുകളുമാണ് നേടിയത്. ബാലകൃഷ്ണന് ലഭിച്ചത് 6482 വോട്ടിന്‍റെ ഭൂരിപക്ഷം.
ബാലകൃഷ്ണന്‍റെ സ്വന്തം പഞ്ചായത്തായ കയ്യൂർ-ചീമേനിയിൽ 5796 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ബാലകൃഷ്ണൻ 10781 വോട്ടുകളും ഉണ്ണിത്താൻ 4985 വോട്ടുകളും അശ്വിനി 1330 വോട്ടുകളും നേടി.
എൽഡിഎഫ് ഭരിക്കുന്ന നീലേശ്വരം നഗരസഭയിലും ചെറുവത്തൂർ, വലിയപറമ്പ് പഞ്ചായത്തുകളിലും ഉണ്ണിത്താൻ മുന്നിലെത്തി. നീലേശ്വരം നഗരസഭയിൽ ഉണ്ണിത്താൻ 10574 വോട്ടുകളും ബാലകൃഷ്ണൻ 9609 വോട്ടുകളും അശ്വിനി 4265 വോട്ടുകളും നേടി. ഉണ്ണിത്താന് 965 വോട്ടിന്‍റെ ഭൂരിപക്ഷം. ഇടതുകോട്ടയായ ചെറുവത്തൂർ പഞ്ചായത്തിൽ ഉണ്ണിത്താൻ 8433 വോട്ടുകളും ബാലകൃഷ്ണൻ 8374 വോട്ടുകളും അശ്വിനി 1441 വോട്ടുകളുമാണ് നേടിയത്. 59 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ഇതാദ്യമായാണ് ചെറുവത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി മുന്നിലെത്തുന്നത്. ഫലം വന്നതിനു തൊട്ടുപിന്നാലെ ഇതിനെ ചെറുവത്തൂരിലെ ബാർ വിവാദവുമായി ബന്ധപ്പെടുത്തി 'ഹേ പ്രഭു യേ ക്യാ ഹുവാ' എന്ന തലക്കെട്ടുമായി നഗരത്തിൽ ബോർഡുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.
കഴിഞ്ഞതവണ എൽഡിഎഫ് പിടിച്ചെടുത്ത വലിയപറമ്പ് പഞ്ചായത്തിൽ ഉണ്ണിത്താൻ 968 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ഉണ്ണിത്താന് 4773 വോട്ടുകളും ബാലകൃഷ്ണന് 3805 വോട്ടുകളും അശ്വിനിക്ക് 586 വോട്ടുകളും ലഭിച്ചു.
കഴിഞ്ഞതവണ യുഡിഎഫ് പിടിച്ചെടുത്ത പടന്നയിൽ ഉണ്ണിത്താൻ 8505 വോട്ടുകളും ബാലകൃഷ്ണൻ 5529 വോട്ടുകളും അശ്വിനി 947 വോട്ടുകളും നേടി. ഉണ്ണിത്താന് 2976 വോട്ടുകളുടെ ഭൂരിപക്ഷം. യുഡിഎഫ് കോട്ടയായ തൃക്കരിപ്പൂർ പഞ്ചായത്തിൽ ഉണ്ണിത്താൻ 15403 വോട്ടുകളും ബാലകൃഷ്ണൻ 6466 വോട്ടുകളും അശ്വിനി 3176 വോട്ടുകളും നേടി. ഉണ്ണിത്താന്‍റെ ഭൂരിപക്ഷം 8937.
മലയോരമേഖലയിലെ പരമ്പരാഗത യുഡിഎഫ് കോട്ടയായ ഈസ്റ്റ് എളേരിയിൽ ഉണ്ണിത്താന് 5483 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഉണ്ണിത്താൻ 8710 വോട്ടുകളും ബാലകൃഷ്ണൻ 3227 വോട്ടുകളും അശ്വിനി 1396 വോട്ടുകളും നേടി. യുഡിഎഫ് ഭരിക്കുന്ന വെസ്റ്റ് എളേരിയിൽ ഉണ്ണിത്താന് 3338 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ഉണ്ണിത്താൻ 9581 വോട്ടുകളും ബാലകൃഷ്ണൻ 6243 വോട്ടുകളും അശ്വിനി 1649 വോട്ടുകളും നേടി.

2019 ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് 74504 വോട്ടുകളും എൽഡിഎഫ് 76403 വോട്ടുകളും ബിജെപി 8652 വോട്ടുകളുമാണ് നേടിയത്. 1899 വോട്ടുകളുടെ നേരിയ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടി‍യത്.

ഇത്തവണ യുഡിഎഫ് വോട്ടുകൾ 75643 ആയി ഉയർന്നു. എൽഡിഎഫ് വോട്ടുകൾ 65195 ആയി കുറഞ്ഞപ്പോൾ ബിജെപി വോട്ടുകൾ 17085 ആയി കുത്തനെ ഉയർന്നു. എൽഡിഎഫിന് കുറഞ്ഞ പതിനൊന്നായിരത്തിലേറെ വോട്ടുകളിൽ മുക്കാൽ പങ്കും പോയത് ബിജെപിയിലേക്കാണെന്ന് വ്യക്തമാണ്. വോട്ടുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെങ്കിലും പലയിടങ്ങളിലും യുഡിഎഫ് മുന്നിലെത്തിയത് ഇങ്ങനെ എൽഡിഎഫ് വോട്ടുകളിലുണ്ടായ കുറവ് മൂലമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് രീതി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കാറില്ലെങ്കിലും ഇടതുകോട്ടയായി എഴുതിത്തള്ളുന്നതിനു പകരം യുഡിഎഫിന് പൊരുതി നോക്കിയാൽ ജയിക്കാവുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലേക്ക് ഇനി തൃക്കരിപ്പൂരും കടന്നുവരികയാണ്.

ശ്രീജിത് കൃഷ്ണൻ