മഴക്കാലമായി: അപകടങ്ങൾക്കെതിരേ ജാഗ്രത, രോഗങ്ങൾക്കെതിരെയും
Sunday, June 9, 2024 7:05 AM IST
കാസർഗോഡ്: മഴക്കാലമായതോടെ ജില്ലയിൽ റോഡപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ ദിവസം മാത്രം മൂന്ന് യുവാക്കളുടെ ജീവനാണ് ഇരുചക്ര വാഹനാപകടങ്ങളിൽ പൊലിഞ്ഞത്. ചിറ്റാരിക്കാലിൽ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ യുവതിയും കുമ്പള മൊഗ്രാലിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിനു കീഴടങ്ങിയതും അതിനടുത്ത ദിവസങ്ങളിലാണ്.

മഴക്കാലത്ത് റോഡിൽ തെന്നിവീഴുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ വാഹനങ്ങളുടെ വേഗം അല്പം കുറയ്ക്കുന്നതാണ് നല്ലത്. ഇരുചക്രവാഹനങ്ങൾക്ക് ഇത് കൂടുതൽ ബാധകമാണ്. റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നതിനാൽ വാഹനത്തിന് വേഗം കൂടുതലാണെങ്കിൽ പെട്ടെന്ന് നിർത്താൻ കഴിയണമെന്നില്ല.

ദേശീയപാതയിലും മറ്റും പണി നടക്കുന്നതിനാൽ വെള്ളം കെട്ടിനില്ക്കുന്ന കുഴികളിലേക്ക് തെന്നിമറിയാനുള്ള സാധ്യതയും കൂടുതലാണ്. രാത്രികാലങ്ങളിൽ എതിരേ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് അടിച്ച് കാഴ്ച മറയുന്നതിനുള്ള സാധ്യതയും കൂടുതലാണ്.
ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്നവർ കുട നിവർത്തുന്നതു പോലുള്ള കാര്യങ്ങൾ അപകടസാധ്യത കൂട്ടുമെന്നും മോട്ടോർവാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

മഴക്കാലം ശക്തിപ്രാപിച്ചതോടെ ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമടക്കമുള്ള രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം.

ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും മറ്റ് ഗുരുതര രോഗങ്ങളുള്ളവരുടെയും കാര്യത്തിൽ ഏറെ ശ്രദ്ധ വേണം. പനിയുള്ളവർ മാസ്ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണം.

വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനിൽക്കാനും കൊതുകുകൾ പെരുകാനുമുള്ള സാധ്യത ഒഴിവാക്കണം. മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനിയുടെ രോഗാണുക്കളുണ്ടാകും. മലിനമായ ജലവുമായും മണ്ണുമായും സമ്പർക്കത്തിൽ വരുന്നവർ ഗംബൂട്ട്, കൈയുറ എന്നിവ ധരിക്കുക.

ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക. കഴിവതും ചൂടോടെ കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. പച്ചവെള്ളം കുടിക്കരുത്. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം എന്നീ ജലജന്യ രോഗങ്ങൾക്ക് അത് കാരണമാകാം. രോഗലക്ഷണങ്ങളുണ്ടായാൽ യഥാസമയം ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.