സിപിഎം ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്ര ട്രസ്റ്റിമാര്‍; സംഭവം വിവാദത്തിൽ
Saturday, June 8, 2024 1:51 AM IST
കാസര്‍ഗോഡ്: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ക്ഷേത്ര പാരമ്പര്യേതര ട്രസ്റ്റി നിയമനം. ഇടതുസര്‍ക്കാരിന്‍റെ കാലത്ത് ദേവസ്വം വകുപ്പ് സിപിഎം നിയന്ത്രിക്കുമ്പോള്‍ കോണ്‍ഗ്രസുകാരെ പാരമ്പര്യേതര ട്രസ്റ്റിമാരാക്കിയത് സംബന്ധിച്ച് സിപിഎമ്മിലും ചര്‍ച്ചയായി.

മലബാര്‍ ദേവസ്വം ബോര്‍ഡ് വഴി കാസര്‍ഗോഡ് മല്ലികാര്‍ജുന ക്ഷേത്രത്തിന്‍റെ പാരമ്പര്യേതര ട്രസ്റ്റിമാരായ കോണ്‍ഗ്രസ് നേതാക്കളെ തെരഞ്ഞെടുത്തതാണ് വിവാദമായത്.

മുന്‍ കെപിസിസി അംഗവും നിലവില്‍ യുഡിഎഫ് ജില്ലാ സെക്രട്ടറിയുമായ വിദ്യാനഗറിലെ അഭിഭാഷകന്‍ എ.ഗോവിന്ദന്‍ നായര്‍, കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അര്‍ജുന്‍ തായലങ്ങാടിയുടെ ഭാര്യ വിദ്യാനഗര്‍ ഗോകുലത്തിലെ എസ്. ഉഷ, മുന്‍ കാസര്‍ഗോഡ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ. ഉമേശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നെലക്കളയിലെ എ.സി.മനോജ് എന്നിവരെയും മറ്റൊരാളെയുമാണ് പാരമ്പര്യേതര ട്രസ്റ്റിമാരാക്കിയത്.

ഇതു സംബന്ധിച്ച് മാര്‍ച്ച് അഞ്ചിന് ഉത്തരവിറങ്ങിയെങ്കിലും പരിസ്ഥിതിദിനത്തില്‍ തൈ നടുന്ന ചിത്രം പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്.

ദേവസ്വം ബോര്‍ഡിന് കീഴിലെ പല ക്ഷേത്രങ്ങളിലും പാരമ്പര്യേതര ട്രസ്റ്റിമാരായി സിപിഎം അംഗങ്ങളെയോ അനുഭാവികളെയോ നിയമിക്കുമ്പോഴാണ് കോണ്‍ഗ്രസുകാരെ തെരഞ്ഞെടുത്തത്.
സംഭവം സിപിഎം അണികളിലും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രാ സമയത്ത് ജില്ലയിലെ മുഴുവന്‍ നേതാക്കളും അണികളും ജാഥയില്‍ അണിനിരന്നപ്പോള്‍ മാറി നിന്ന നേതാവാണ് ഗോവിന്ദന്‍. രണ്ടുവര്‍ഷക്കാലം സജീവരാഷ്ട്രീയത്തില്‍ നിന്നും മാറി ബംഗളുരുവില്‍ താമസിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസില്‍ വീണ്ടും സജീവമായപ്പോള്‍ യുഡിഎഫ് ജില്ലാ സെക്രട്ടറി എന്ന പദവി നല്‍കിയതും ചര്‍ച്ചയായിരുന്നു. കേരളത്തിലെ മറ്റു 13 ജില്ലകളിലും യുഡിഎഫിന് ചെയര്‍മാന്‍, കണ്‍വീനര്‍ എന്ന സ്ഥാനമാണ് കീഴ് വഴക്കം.

നിലവില്‍ പെരിയയിലെ എ.ഗോവിന്ദന്‍ നായരാണ് ജില്ലാ കണ്‍വീനര്‍.
ഇങ്ങനെ ഒരു സ്ഥാനം ഇരിക്കെ എന്തിന് ഇല്ലാത്ത സ്ഥാനം ഗോവിന്ദന് നല്‍കിയെന്നതാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായത്.