സ്കൂട്ടറില്‍ കഞ്ചാവ് കടത്ത് : പ്രതികള്‍ക്ക് കഠിന തടവും പിഴയും
Wednesday, May 1, 2024 8:13 AM IST
മഞ്ചേരി : സ്കൂട്ടറില്‍ കഞ്ചാവ് കടത്തവെ പോലീസ് പിടിയിലായ രണ്ടു യുവാക്കള്‍ക്ക് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി നാലു വര്‍ഷം കഠിന തടവും 80000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ പെരുമ്പള്ളി അടിമാറിക്കര വീട്ടില്‍ സൈനുല്‍ ആബിദ് (37), പാലക്കാട് കൊപ്പം പൊട്ടച്ചിറയില്‍ അഷ്റഫലി (30) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.2022 ജൂണ്‍ 20നാണ് ഇവര്‍ പിടിയിലായത്.

രഹസ്യവിവരത്തെത്തുടര്‍ന്നു മലപ്പുറം പോലീസ് സബ് ഇന്‍സ്പെക്ടര്‍ അമീറലി മുണ്ടുപറമ്പില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സ്കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ കൈവശമുള്ള പ്ലാസ്റ്റിക് കവറിലും സ്കൂട്ടറിന്‍റെ ഡിക്കിയില്‍ നിന്നുമായി 4.170 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു.

കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഒന്നാം പ്രതി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടര്‍ന്നുവരികയായിരുന്നു. മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജോബി തോമസ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് 10 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 33 രേഖകളും ഹാജരാക്കി. എസ്ഐ സുരേഷ് ബാബുവാണ് പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്സണ്‍ ഓഫീസര്‍. പിഴയടക്കാത്ത പക്ഷം നാലു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.