ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. മാത്യു പാറയ്ക്കലിന് സമ്മാനിച്ചു
Sunday, September 29, 2024 12:06 AM IST
കോട്ടയം: ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍റെ പൊതുജന സേവനത്തിലെ മികവിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് പ്രമുഖ ഡോക്ടറും കോട്ടയം മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മുന്‍ മേധാവിയുമായ ഡോ. മാത്യു പാറയ്ക്കലിനു സമ്മാനിച്ചു.

കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ജസ്റ്റീസ് എസ്. അബ്ദുള്‍ നസീര്‍ പ്രശസ്തിപത്രവും പുരസ്‌കാര തുകയായ 50,000 രൂപയും സമ്മാനിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി സാമൂഹികപ്രതിബദ്ധതയും ദീര്‍ഘവീക്ഷണവുമുള്ള വ്യക്തിയായിരുന്നുവെന്നും ഡോ. മാത്യു പാറയ്ക്കലിന് ഈ അവാര്‍ഡ് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമും വിശിഷ്ടാതിഥികളായിരുന്നു.

80-ാം ജന്മദിനം ആഘോഷിക്കുന്ന ഫൗണ്ടേഷന്‍ ട്രസ്റ്റിയും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസനെ ചടങ്ങില്‍ ആദരിച്ചു. ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടന്‍, ട്രസ്റ്റി മോന്‍സ് ജോസഫ് എംഎല്‍എ, ഷെവലിയര്‍ അഡ്വ. ജോയി ജോസഫ് കൊടിയന്തറ, ഡോ. ജോസഫ് സണ്ണി കുന്നശേരി, സിറിയക് ചാഴികാടന്‍ എന്നിവര്‍ പ്രസംഗിച്ചു.