നവീകരിച്ച നീണ്ടൂർ - കുറുപ്പന്തറ റോഡിന്‍റെ പൂർത്തീകരണ ഉദ്ഘാടനം ഇന്ന്
Saturday, September 28, 2024 7:22 AM IST
കുറുപ്പന്തറ: ഏഴുകോടി രൂപ ചെലവിട്ട് ബിഎംബിസി നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡിന്‍റെ പൂർത്തീകരണ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിന്‍റെ ഉദ്ഘാടനം നിർവഹിക്കും.

മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കല്ലറ -നീണ്ടൂർ റോഡിൽ നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കുറുപ്പന്തറ വരെയുള്ള പ്രധാന റോഡിന്‍റെ 4.5 കിലോമീറ്റർ വരുന്ന ഭാഗത്തെ നിർമാണമാണ് നിലവിൽ പൂർത്തിയാക്കിയത്. 5.5 മീറ്റർ വീതിയിലാണ് നവീകരണം.

കോട്ടയം മെഡിക്കൽ കോളേജ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം ടൗൺ എന്നിവിടങ്ങളിലേക്കും കോട്ടയം -നീണ്ടൂർ ഭാഗത്തുനിന്നു വൈക്കം, എറണാകുളം, നെടുമ്പാശേരി എയർപോർട്ട് എന്നിവിടങ്ങളിലേക്കും പോകുന്ന യാത്രക്കാർക്ക് ഏറ്റുമാനൂർ-എറണാകുളം റോഡിലെ തിരക്കൊഴിവാക്കി വേഗത്തിൽ എത്താൻ ഉപകരിക്കുന്നതാണീ റോഡ്.

താഴ്ന്നുകിടന്നതും വെള്ളക്കെട്ട് മൂലം തകർന്നതുമായ ആറിടങ്ങളിൽ ജിഎസ്ബി ഉപയോഗിച്ച് റോഡ് ഉയർത്തിയശേഷമാണ് ടാറിംഗ് നടത്തിയത്. എംപിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, അഡ്വ.മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യാ രാജൻ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രദീപ്,

ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, നീണ്ടൂർ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, നീണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആലീസ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ഷെനി ഷാജി, ഷൈനു ഓമനക്കുട്ടൻ, പുഷ്പ്പമ്മ തോമസ്, ലൂക്കോസ് തോമസ്,സിഡിഎസ് ചെയർപേഴ്‌സൺ എൻ.ജെ. റോസമ്മ, നീണ്ടൂർ സെന്‍റ് മൈക്കിൾസ് പള്ളി വികാരി ഫാ. ജോസ് പുതുപ്പറമ്പിൽ, മകുടാലയം പള്ളി വികാരി ഫാ. ബോബി കൊച്ചുപറന്പിൽ എന്നിവർ പ്രസംഗിക്കും.