പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
Saturday, September 28, 2024 7:36 AM IST
പെരുവ: പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മൂന്ന് മാസത്തിലേറേയായിട്ടും നന്നാക്കാന്‍ നടപടികളില്ല. ഇരുപതോളം വീട്ടുകാരുടെ വെള്ളം കുടിമുട്ടിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. പരാതി പറഞ്ഞ് മടുത്തെന്ന് നാട്ടുകാര്‍.

മുളക്കുളം - പെരുവ റോഡില്‍ എകെജി ജംഗ്ഷനിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകി നശിക്കുന്നത്. എകെജി ജംഗ്ഷനില്‍ നിന്നും മുകള്‍ ഭാഗത്തേക്ക് പോകുന്ന പൈപ്പാണ് പൊട്ടിയത്. ഇതോടെ മുകളിലേക്ക് വെള്ളം എത്തുന്നില്ല. റോഡിന്‍റെ മുകള്‍ഭാഗത്ത് താമസിക്കുന്ന ഇരുപതോളം വീട്ടുകാരാണ് ഇതോടെ പ്രതിസന്ധിയിലായത്.

വിദ്യാര്‍ഥികളടക്കം നിരവധിയാളുകള്‍ ബസ് കാത്ത് നില്‍ക്കുന്നതും വെള്ളം പൊട്ടിയൊഴുകുന്ന ഭാഗത്താണ്. നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പെടെയുള്ളവര്‍ നിരവധിതവണ വാട്ടര്‍ അഥോറിറ്റിയെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും നടപടിയുണ്ടായില്ലെങ്കില്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.