മുനമ്പം സമരത്തിന് ഐക്യദാർഢ്യം: ഇടുക്കി രൂപത ജാഗ്രതാസമിതി
Sunday, September 29, 2024 12:06 AM IST
കരിമ്പൻ: മുനമ്പം, ചെറായി പ്രദേശങ്ങളിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളടക്കം 600 ഓളം കുടുംബങ്ങൾ നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടത്തിന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

പതിറ്റാണ്ടുകളോളം നീണ്ടുനിന്ന തർക്കങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ഒടുവിൽ നാല് പതിറ്റാണ്ടുകൾക്കു മുമ്പ് ഭൂ ഉടമയ്ക്ക് പണം നൽകി നിയമപ്രകാരം രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ കൈവശംവച്ച് അനുഭവിച്ചുവരുന്ന ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്ന വഖഫ് ബോർഡിന്‍റെ നീക്കങ്ങൾ അപഹാസ്യവും അപകടകരവും ആണെന്ന് ജാഗ്രതാ സമിതി ഭാരവാഹികൾ പറഞ്ഞു.

കടലെടുത്ത തീരപ്രദേശങ്ങൾക്ക് പകരം പാവപ്പെട്ടവന്‍റെ ഭൂമി തന്ത്രപൂർവം പിടിച്ചെടുക്കാനുള്ള കുൽസിത ശ്രമങ്ങളെ മതേതര കേരളം ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിക്കേണ്ടതാണ്.

ഭരണത്തിന്‍റെ തണലിൽ വിദ്യാഭ്യാസ, വാണിജ്യ പദ്ധതികളുടെ പേര് പറഞ്ഞ് സംഘടിത ശക്തികൾ ഭൂമി തട്ടിയെടുക്കുന്ന പ്രവണതയ്ക്കെതിരേ ഭരണകൂടങ്ങൾ ജാഗ്രത പുലർത്തണം.

ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തിൽ പൗരന്‍റെ അവകാശങ്ങൾ സംരക്ഷിക്കുവാനും തുല്യനീതിയും സമത്വവും ഉറപ്പുവരുത്തുവാനും ഭരണകൂടങ്ങൾക്കുള്ള ബാധ്യത വിസ്മരിച്ചുകൂടാ. മുനമ്പത്ത് വഖഫ് ഭൂമി അവകാശവാദത്തിന്‍റെ പേരിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബിനോയ് മഠത്തിൽ, ജോർജ് കോയിക്കൽ, സിജോ ഇലന്തൂർ, സിബി വലിയമറ്റം, സനീഷ് തോമസ്, ബിജു തോവാള തുടങ്ങിയവർ പ്രസംഗിച്ചു.