നെഹ്റു ട്രോഫി: മിനുക്കുപണികൾ തീർത്ത് അങ്കത്തട്ടിലേക്കു കളിവള്ളങ്ങൾ
Saturday, September 28, 2024 7:22 AM IST
കുമരകം: ആഴ്ചകൾ നീണ്ട പരിശീലനത്തിനുശേഷം രണ്ട് ദിവസത്തോളം നീണ്ട പരിശ്രമത്തിൽ കളിവള്ളങ്ങളും തുഴകളും പരമാവധി വേഗത്തിൽ പായാൻ വേണ്ട മിനുക്കുപണികൾ നടത്തി അവസാന അങ്കത്തിനായി പുന്നമടക്കായലിന്‍റെ വിരിമാറിലേക്ക് കളിവള്ളങ്ങൾ പുറപ്പട്ടു.

നെഹ്റു ട്രോഫിക്കായി കളിവള്ളങ്ങൾ അണിയിച്ചാെരുക്കുന്നതിൽ ഇപ്പോൾ ക്ലബ്ബുകൾ സ്വീകരിക്കുന്നത് നവീന മാർഗങ്ങളാണ്. പണ്ടൊക്കെ വള്ളം കരയ്ക്ക് കയറ്റി തൊണ്ടും ചിരട്ടയും കത്തിച്ച് പുകച്ച് ഉണക്കി മീൻനെയ്യും ഗ്രീസുമാെക്കെ പുരട്ടി മിനുസപ്പെടുത്തി നീരണിയിച്ച് മത്സരത്തിന് പുറപ്പെടുകയായിരുന്നു.

എന്നാൽ ഇപ്പോൾ ആധുനിക സാങ്കേതികവിദ്യകൾ ഉപയാേഗിച്ചാണ് വള്ളം ഉണക്കുന്നത്. തുടർന്ന് വള്ളത്തിന്‍റെ അടിഭാഗം മിനുസപ്പെടുത്തി ഉയർന്നതരം വിദേശ പോളിഷ് ഉപയാേഗിച്ച് വെള്ളത്തിലൂടെ പാറിപറക്കാൻ കഴിയുന്നതാക്കി ഇന്ന് പുലർച്ചെയുള്ള ശുഭമുഹൂർത്തത്തിൽ നീരണിയിച്ചാണ് അങ്കത്തിനായി പുറപ്പെട്ടത്. ഇക്കുറി കോട്ടയം ജില്ലയിൽനിന്നു മൂന്നു ചുണ്ടൻവള്ളങ്ങളാണ് പുന്നമടയിൽ നെഹൃട്രോഫിക്കയി തുഴയെറിയുന്നത്.

ഇവയിൽ ചങ്ങനാശേരി ബാേട്ട് ക്ലബ്ബിന്‍റെ വലിയ ദിവാൻജിയും കുമരകം ബാേട്ട് ക്ലബ്ബിന്‍റെ മേൽപ്പാടവും അഞ്ചാം ഹീറ്റ്സിലാണ് മത്സരിക്കുക. ഈ ഹീറ്റ്സിൽ തന്നെയാണ് പ്രമുഖരായ പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബിന്‍റെ കരിച്ചാൽ ചുണ്ടനും.

നെഹ്റു ട്രാേഫിയിൽ കഴിഞ്ഞവർഷത്തെ രണ്ടാം സ്ഥാനക്കാരായ കുമരകം ടൗൺ ബോട്ട് ക്ലബ് ഇന്ന് മത്സരത്തിനെത്തുക നടുഭാഗം ചുണ്ടനിലാണ്. രണ്ട് തവണയായി ഒരു മാസത്തോളം പരിശീലനം നടത്തി വിജയമുറപ്പിച്ചാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ഇന്ന് പുന്നമടയിൽ പടവെട്ടുക.