വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാമം; കോടിമത രണ്ടാംപാലം നിർമാണം പുനരാരംഭിച്ചു
Saturday, September 28, 2024 7:22 AM IST
കോട്ടയം: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാമം. കോട്ടയം കോടിമത രണ്ടാം പാലത്തിന്‍റെ നിര്‍മാണം പുനരാരംഭിച്ചു. 12 മീറ്റര്‍ വീതിയിലും 150 മീറ്റര്‍ നീളത്തിലും നിർമിക്കുന്ന പാലത്തിന്‍റെ മൂന്നു സ്പാനുകളില്‍ രണ്ടെണ്ണം പ്രാരംഭഘട്ടത്തില്‍ നിര്‍മിച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്പാനിന്‍റെയും അപ്രോച്ച് റോഡിനായുള്ള 5 ലാന്‍ഡ് സ്പാനുകളുടെ പൈലിംഗ് ജോലികള്‍ക്കാണ് ഇന്നലെ തുടക്കമായത്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റിൽ 15.49 കോടി രൂപ ചെലവഴിച്ചാണു പാലം പൂര്‍ത്തിയാക്കുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ഏറെ നാളത്തെ പരിശ്രമത്തിന്‍റെ ഫലമായാണ് തടസങ്ങള്‍ ഒഴിവാക്കി പാലം നിര്‍മാണം പുനരാരംഭിച്ചിരിക്കുന്നത്. 18 മാസം നിര്‍മാണ കാലാവധി നിശ്ചയിച്ച് 2015 ഓഗസ്റ്റിലായിരുന്നു കോടിമത രണ്ടാംപാലത്തിന്‍റെ നിര്‍മാണമാരംഭിച്ചത്. കോടിമത ഭാഗത്തെ എംസി റോഡ് വികസനത്തോടൊപ്പം പാലവും പൂര്‍ത്തിയാക്കാനായിരുന്നു ശ്രമം.

പാലത്തിനു താഴെ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം ഫലം കാണാഞ്ഞതിനെത്തുടര്‍ന്ന് നിര്‍മാണം പാതിവഴിയില്‍ നിലച്ചു.

കെഎസ്ടിപി നിശ്ചയിച്ച നഷ്‌ടപരിഹാരത്തുക കുറവായതിനാലാണ് ഇവര്‍ എതിര്‍പ്പുന്നയിച്ചത്. ഇതോടെ നിര്‍മാണം നീണ്ടു. കളക്‌ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിട്ടും പരിഹാരമാകാതിരുന്നതോടെ 2017 മേയില്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവച്ചു. ഇതിനിടെ എംസി റോഡ് നവീകരണം കെഎസ്ടിപി പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പിനു കൈമാറിയതോടെ പകുതി നിര്‍മിച്ച പാലം നോക്കുകുത്തിയായി.

പ്രതിഷേധം ശക്തമായതോടെ കോട്ടയം നഗരസഭ ഒരു കുടുംബത്തെ ലൈഫ് പദ്ധതിവഴി സ്ഥലവും വീടും ലഭ്യമാക്കി പുനരധിവസിപ്പിച്ചു. രണ്ടാമത്തെ കുടുംബത്തെ മാറ്റിത്താമസിപ്പിക്കുന്നത് വീണ്ടും വൈകി. ഒരു സന്നദ്ധ സംഘടന താത്പര്യമെടുത്ത് സ്ഥലവും വീടും ലഭ്യമാക്കിയതോടെ ഇവരും മാറി. ഇതിനിടെ, നിര്‍മാണത്തില്‍നിന്നു വിടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ട് കരാറുകാരന്‍ സര്‍ക്കാരിന് കത്ത് നല്‍കിയത് മറ്റൊരു കടമ്പയായി.

ഒമ്പത് വര്‍ഷം പാതിവഴിയിൽ നിലച്ചുകിടന്ന കോടിമത രണ്ടാംപാലത്തിന്‍റെ നിര്‍മാണം പുനരാരംഭിക്കുന്പോൾ പഴയ കരാറുകാരനു തന്നെയാണ് നിര്‍മാണച്ചുമതല. 10 കോടിയില്‍ പൂർത്തിയാകേണ്ടിയിരുന്ന പാലത്തിന് ഇപ്പോള്‍ 15.49 കോടിയാണ് ചെലവ് കണക്കാക്കുന്നത്. 6.50 കോടിക്കാണു പുതിയ കരാര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെയാണ് പാലം നിര്‍മാണം തുടങ്ങിയത്. എന്നാല്‍, അപ്രോച്ച്റോഡിനുള്ള സ്ഥലം ഏറ്റെടുത്തില്ലെന്ന കാര്യം ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതാണ് പണി മുടങ്ങാനിടയാക്കിയത്.

പാലത്തിന് ഇരുവശവും 100 മീറ്റര്‍ വീതം സ്ഥലമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കാനായില്ല. പുറമ്പോക്കിലെ രണ്ട് കുടുംബങ്ങള്‍ ഒഴിയാത്തതാണ് പ്രശ്നമായത്. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പഴയനിരക്കില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്ന് നിലപാട് കരാറുകാരനുമെടുത്തു.

ഒരു സന്നദ്ധ സംഘടന ഇടപെട്ട് പുറമ്പോക്കിലെ കുടുംബങ്ങളെ ഒഴിപ്പിച്ചെങ്കിലും രാഷ്‌ട്രീയ വിവാദങ്ങളില്‍പ്പെട്ട് വീണ്ടും പണിയിഴഞ്ഞു. പിന്നീട് മന്ത്രി മുഹമ്മദ് റിയാസും, തിരുവഞ്ചൂരും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു. തുടര്‍ച്ചയായി ക്ഷണിച്ച ടെന്‍ഡറിലാണ് നിര്‍മാണം പുനരാരംഭിക്കാന്‍ ധാരണയായത്. കോടിമത രണ്ടാംപാലം യാഥാര്‍ഥ്യമാകുന്പോൾ എംസി റോഡിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.