നീലംപേരൂർ പൂരം പടയണി: നാലാം ഘട്ടത്തിന് ഇന്നു തുടക്കം
Saturday, September 28, 2024 7:22 AM IST
നീലംപേരൂർ: പൂരം പടയണിയുടെ മൂന്നാംഘട്ടത്തിൽ ഇന്നലെ ഭീമസേനൻ പടയണിക്കളത്തിൽ എത്തിയതോടെ പടയണിയുടെ നാലാം ഘട്ടത്തിലേക്ക് ഇന്ന് കടക്കും. ചേരമാൻ പെരുമാൾ കോവിലിൽ എത്തി അനുവാദം വാങ്ങിയ ശേഷമാണ് ഭീമസേനൻ പടയണിക്കളത്തിൽ എത്തിയത്.

പ്ലാവിലക്കോലങ്ങളിൽ രണ്ടാം ദിവസം ഐരാവതവും, മൂന്നാം ദിവസം പ്ലാവില കൊലങ്ങളുടെ തുടർച്ചയായി ഹനുമാൻ കൊലവും നാലാംനാൾ ഭീമസേനനും പടയണിക്കളത്തിൽ എത്തിയതോടെ മൂന്നാം ഘട്ടം സമാപിച്ചു.

മൂന്നാം ഘട്ടത്തിന് സമാപനം കുറിച്ച് കളത്തിൽ കുടം പൂജകളിയും പ്രത്യേക താളമേളത്തോടെ തോർത്ത് വീശിയുള്ള തോത്താ കളിയും നടന്നു. ഇതോടെ പടയണിയുടെ സമാപനമായ നാലാംഘട്ടം ആരംഭിച്ചു.

നാലാം ഘട്ടത്തിൽ കല്യാണ സൗഗന്ധികം തേടിയുള്ള യാത്രയിൽ കൊടുംവനത്തിലെത്തുന്ന ഭീമസേനൻ വനത്തിനുള്ളിൽ കുബേരന്‍റെ കൊട്ടാരത്തിന് മുന്പിൽ കാണുന്ന കാഴ്ചകളായ പിണ്ടിയും കുരത്തോലയും കൊട്ടാരത്തിന്‍റെ അടയാളമായ കൊടിക്കൂറ, കൊട്ടാരത്തിന്‍റെ കാവൽക്കാരനായ കാവൽപിശാച്, കൊട്ടാര മാതൃകയിലുള്ള അമ്പലക്കോട്ട, സിംഹം എന്നിവയെ പടയണിക്കളത്തിൽ എഴുന്നള്ളിക്കും.