നെല്‍കൃഷിയില്‍ വിജയഗാഥ രചിക്കാനൊരുങ്ങി മീനച്ചില്‍ പഞ്ചായത്ത്
Saturday, September 28, 2024 5:28 AM IST
ഇടമറ്റം: നെല്‍കൃഷിയില്‍ വിജയഗാഥ രചിക്കാനൊരുങ്ങി മീനച്ചില്‍ പഞ്ചായത്ത്. കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ മീനച്ചില്‍ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി തരിശുനില നെല്‍കൃഷി വിതയുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപി ചീങ്കല്ല് പാടശേഖരത്തില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സാജോ പൂവത്താനി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികളും രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുക, കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നെല്‍കൃഷിയുമായി പഞ്ചായത്തും കൃഷിഭവനും മുന്നോട്ടുവന്നത്. അത്യുത്പാദന ശേഷിയുള്ള ഉമ വിത്തിനമാണ് ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന നാല്‍പ്പത് ഏക്കറോളം ഭൂമിയില്‍ നെല്‍കൃഷി ഇറക്കും.