സി.എഫ്‌. തോമസിന് സ്മാരകം: യുഡിഎഫ് നേതൃത്വം മുഖ്യമന്ത്രിയെ കാണും
Saturday, September 28, 2024 7:45 AM IST
ചങ്ങനാശേരി: സി.എഫ്. തോമസിന്‍റെ ഓര്‍മനിലനിര്‍ത്താന്‍ ചങ്ങനാശേരിയിലെ പ്രധാനസര്‍ക്കാര്‍ സ്ഥാപനത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അറിയിക്കുമെന്ന് കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ.

ചങ്ങനാശേരിയില്‍ നടന്ന സി.എഫ്. തോമസ് അനുസ്മരണ സമ്മേളനത്തിലാണ് മോന്‍സ് ഇക്കാര്യം പറഞ്ഞത്. ചങ്ങനാശേരിക്കും സംസ്ഥാനത്തിനും വേണ്ടി സി.എഫ്‌. തോമസ് നാല്പതുവര്‍ഷക്കാലം നിയമസഭയില്‍ ഉയര്‍ത്തിയ ശബ്ദവും ചങ്ങനാശേരിയില്‍ അദ്ദേഹം നടപ്പാക്കിയ വികസനപദ്ധതികളും കേരളജനത ഒന്നടങ്കം അംഗീകരിക്കുന്ന കാര്യമാണ്.

എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ മരിച്ചാല്‍ സ്മാരകം നിര്‍മിക്കുന്നത് സര്‍ക്കാര്‍ സ്വാഭാവികമായും ചെയ്യേണ്ട കാര്യമാണെന്നും നാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സി.എഫ്. തോമസിന്‍റെ പേരില്‍ സ്മാരകം ഉയരാത്തത് സര്‍ക്കാരിന്‍റെ അനാസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. സി.എഫ്. തോമസ് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ ഏതെങ്കിലും പദ്ധതിക്ക് അദ്ദേഹത്തിന്‍റെ പേര് നല്‍കണമെന്ന നിര്‍ദേശം യുഡിഎഫ് യോഗം ചേര്‍ന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടും.

അടുത്ത നിയയമസഭാ യോഗത്തിനുമുമ്പ് യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കുമെന്നും ആവശ്യം നേടിയെടുക്കുമെന്നും മോന്‍സ് ജോസഫ് കൂട്ടിചേർത്തു. യോഗത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം ചങ്ങനാശേരിയില്‍ സി.എഫ്. തോമസിന് സ്മാരകം വേണമെന്ന ആവശ്യം ഉറപ്പിച്ചാണ് മടങ്ങിയത്.