ഈരാറ്റുപേട്ടയിൽ ട്രാഫിക് പരിഷ്കരണത്തിനു തുടക്കമായി
Sunday, September 29, 2024 12:06 AM IST
ഈരാറ്റുപേട്ട: നഗരത്തിലെ സമ്പൂർണ ട്രാഫിക് പരിഷ്‌കരണത്തിന് തുടക്കമായി. ട്രാഫിക്ക് പരിഷ്കരണത്തിന്‍റെ ഫ്ലാഗ് ഓഫ് കർമം ഈരാറ്റുപേട്ട എസ്ഐ പി.ആർ. ദീബു നിർവഹിച്ചു.

ട്രാഫിക് നിയന്ത്രണത്തിന്‍റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ പോലീസിനെ വിന്യസിച്ചു. നിയമ ലംഘകർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകി. അതേസമയം, പരിഷ്‌കരണത്തിൽ അതൃപ്തിയുമായി വ്യാപാരികളും യാത്രക്കാരും രംഗത്തെത്തി. ടൗണിലെ ബസ് സ്റ്റോപ്പ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട വ്യാപാരികളുടെ ആശങ്ക അടുത്ത അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൺ സുഹ്‌റ അബ്ദുൾ ഖാദർ പറഞ്ഞു

സെൻട്രൽ ജംഗ്ഷനിലെ അനധികൃത
ഓട്ടോ സ്റ്റാൻഡ് മാറ്റണമെന്ന് വ്യാപാരികൾ

ഈരാറ്റുപേട്ട: സെൻട്രൽ ജംഗ്ഷനിലെ അനധികൃത ഒട്ടോ സ്റ്റാൻഡിനെതിരേ വ്യാപാരികൾ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. അനധികൃത ഒട്ടോ സ്റ്റാൻഡ് പ്രവർത്തിച്ചുവരുന്നത് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും വളരെയെറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി വ്യാപാരികൾ നിവേദനത്തിൽ പറയുന്നു.