പേമാരി, കൊടുങ്കാറ്റ്; മലയോരമേഖലയിൽ വ്യാപക നാശം
Tuesday, June 25, 2024 10:46 PM IST
മുണ്ടക്കയം/കാഞ്ഞിരപ്പള്ളി: ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. വീശിയടിച്ച കാറ്റിൽ കോരുത്തോട്, കൊക്കയാർ, മുണ്ടക്കയം, പെരുവന്താനം പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടമുണ്ടായി.

മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന മരം കടപുഴകി സ്റ്റേഷനു മുകളിലേക്കു വീണതിനെ തുടർന്ന് കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. ഉച്ചയ്ക്ക് 12.30ാടെയാണ് സംഭവം. നിരവധി പോലീസ് ഉദ്യോഗസ്ഥർ ഈ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. സ്റ്റേഷന്‍റെ മുറ്റത്ത് ഒട്ടനവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും ഇവയ്ക്കും കേടുപാടൊന്നും സംഭവിച്ചില്ല. പീരുമേട്ടിൽനിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി.

മുണ്ടക്കയം - കോരുത്തോട് പാതയിൽ മരം കടപുഴകി വീണ് ഗതാഗതം രണ്ടുമണിക്കൂർ തടസപ്പെട്ടു. ഇന്നലെ പുലർച്ചെ പനയ്ക്കച്ചിറ പാറമട പഞ്ചായത്തുകിണറിനു സമീപമാണ് അപകടം. റോഡിനു മുകളിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ പ്ലാവ് വൈദ്യുതി പോസ്റ്റുകൾ തകർത്ത് കടപുഴകി വീഴുകയായിരുന്നു. റോഡിന് താഴെയുള്ള ഒരു വീടിന്‍റെ മേൽക്കൂരയിലെ ഷീറ്റ് പൊട്ടി കേടുപാടുകൾ സംഭവിച്ചു.

കൊക്കയാർ പഞ്ചായത്തിലെ പാരിസൺ എസ്റ്റേറ്റിലെ150ാളം റബർ മരങ്ങൾ കാറ്റിൽ കടപുഴകി വീണു. മുളംകുന്ന് പുറക്കാട് സാജന്‍റെ വീടിന്‍റെ മേൽക്കൂര കാറ്റിൽ പൂർണമായും തകർന്നു. വീട്ടുപകരണങ്ങൾ മഴവെള്ളം കയറി നശിച്ചു. വീട്ടുകാരെ താത്കാലികമായി മാറ്റി പാർപ്പിച്ചു.

പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവ് മേഖലയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പാലൂർക്കാവ് ഓലിക്കൽ ചന്ദ്രദാസ്, ചേലക്കാട്ട് ഗോപിക്കുട്ടൻ, ഓലിക്കൽ സുരേഷ്, കളത്തിനാനിക്കൽ മേരി എന്നിവരുടെ വീടുകളുടെ മേൽക്കൂരകൾക്ക് നാശം സംഭവിച്ചു. പാലൂർക്കാവ് മേഖലയിൽ വീശിയടിച്ച കാറ്റിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം നിലം പതിച്ചു. ദേശീയപാതയിൽ 34ാംമൈലിന് സമീപം മരത്തിന്‍റെ ശിഖരം ഒടിഞ്ഞു റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു.

മുണ്ടക്കയം ഈസ്റ്റ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നെങ്കിലും അപകടത്തിൽ പരിക്കേൽക്കാതെ ജീവനക്കാർ രക്ഷപ്പെട്ടു. മേൽക്കൂര കാറ്റിൽ തകർന്ന സാഹചര്യത്തിൽ പോസ്റ്റോഫീസിന്‍റെ പ്രവർത്തനം സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാനുള്ള സൗകര്യം ഒരുക്കിയതായി പഞ്ചായത്ത് പ്രസിഡന്‍റ് നിജിനി ഷംസുദീൻ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞും നിലയ്ക്കാതെ പെയ്യുന്ന മഴ മലയോര മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളിയിലും കാറ്റ് നാശം വിതച്ചു

കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ പലയിടത്തും മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. ദേശീയപാത 183ല്‍ പൊടിമറ്റത്ത് റോഡിന് കുറുകെ കൂറ്റന്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 11.15ാടെ റോഡരികില്‍ നിന്നിരുന്ന പാഴ്മരമാണ് കടപുഴകി വീണത്. വൈദ്യുതി കമ്പിയുടെ മുകളിലേക്ക് വീണതിനാല്‍ ഒരു വൈദ്യുതി തൂണും ഒടിഞ്ഞു. ഇതോടെ ഒന്നര മണിക്കൂറോളം ദേശീയപാതയില്‍ മുണ്ടക്കയത്തുനിന്ന് കോട്ടയം ഭാഗത്തേക്കും കാഞ്ഞിരപ്പള്ളിയിൽനിന്ന് മുണ്ടക്കയം ഭാഗത്തേക്കും ഗതാഗതം പൂർണമായി തടസപ്പെട്ടു.

26ാം മൈലില്‍നിന്ന് ഇടക്കുന്നം റോഡ് വഴിയാണ് ചെറിയ വാഹനങ്ങള്‍ കടന്നുപോയത്. മരം വീണ സമയത്ത് വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറുകയായിരുന്നു. അഗ്നിരക്ഷാ സേന മരം മുറിച്ചെങ്കിലും എടുത്തുനീക്കാന്‍ കഴിയാത്ത വിധം വലുതായതിനാല്‍ പിന്നീട് ക്രെയിൻ എത്തിയാണ് റോഡില്‍നിന്ന് മരം എടുത്തുമാറ്റിയത്. ഉച്ചയ്ക്ക് 12.45ാടെ ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

കപ്പാട് തോമ്പലാടി പൈനാപ്പള്ളില്‍ അജിമോന്‍റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് മേല്‍ക്കൂരയ്ക്ക് നാശം സംഭവിച്ചു. പാറത്തോട് - ഇടക്കുന്നം റോഡിലേക്ക് തിരിയുന്നയിടത്തും മരം ദേശീയപാതയില്‍ വീണിരുന്നു. പൊടിമറ്റം - മുക്കാലി റോഡിലും ആനക്കല്ല് - പൊന്മല - പൊടിമറ്റം റോഡില്‍ പൊന്മലയിലും റോഡില്‍ മരം ഒടിഞ്ഞു വീണിരുന്നു.

എന്നാല്‍ അപകടമില്ല. തിങ്കളാഴ്ച രാത്രി കാഞ്ഞിരപ്പള്ളി - എരുമേലി റോഡില്‍ കൊരട്ടിയിലും മരം ഒടിഞ്ഞ് വീണിരുന്നു. അഗ്നിരക്ഷാ സേന എത്തിയാണ് മരം മുറിച്ചുനീക്കിയത്.