മധ്യപ്രദേശിൽ നാലു പള്ളികളിൽ കാവിക്കൊടി കെട്ടി
മധ്യപ്രദേശിൽ നാലു പള്ളികളിൽ കാവിക്കൊടി കെട്ടി
Tuesday, January 23, 2024 2:50 AM IST
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാചടങ്ങിന്‍റെ ആവേശത്തിൽ മധ്യപ്രദേശിൽ നാലു ക്രൈസ്തവ ദേവാലയങ്ങൾക്കുനേരേ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റം. ജാബുവ ജില്ലയിലെ പള്ളിക്കു മുകളിൽ കയറി കുരിശിനു മുന്നിലായി ഒരു സംഘം യുവാക്കൾ കാവിക്കൊടി ഉയർത്തുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മധ്യപ്രദേശിൽ പ്രൊട്ടസ്റ്റന്‍റ് ശാലോം ചർച്ചിന്‍റെ മൂന്ന് പള്ളികളിലും ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിയിലും കഴിഞ്ഞ ഞായറാഴ്ചയാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ സംഘം കാവിക്കൊടി സ്ഥാപിച്ചത്.

രാമക്ഷേത്ര ഉദ്ഘാടനത്തിന്‍റെ ആഘോഷങ്ങളുടെ ഭാഗമായാണ് കാവി പതാക സ്ഥാപിക്കുന്നതെന്നാണ് ഹിന്ദുത്വവാദികളായ യുവാക്കൾ പറഞ്ഞത്.

ഒഡീഷയിൽ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് ആണ്‍മക്കളെയും ഹിന്ദുത്വ തീവ്രവാദികൾ ചുട്ടുകൊന്നതിന്‍റെ 25-ാം വാർഷികത്തിലാണ് ക്രൈസ്തവ ദേവാലയങ്ങളിൽ കടന്നുകയറി അപമാനിച്ചതെന്നത് കൂടുതൽ വേദനിപ്പിക്കുന്നതാണെന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞു. പള്ളികളിലെ കുരിശിനു മുകളിലായി കാവി പതാക സ്ഥാപിക്കുന്നതിനെ എതിർത്ത വിശ്വാസികളെ യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് ശാലോം ചർച്ചിലെ സഹബിഷപ് പോൾ മുനിയ പറഞ്ഞു.

സംഭവത്തെക്കുറിച്ചു പോലീസിനെ അറിയിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചുവെന്ന് പാസ്റ്റർ നർബു അമലിയാർ വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. അതൊരു പള്ളിയായിരുന്നില്ലെന്നും ഒരു വ്യക്തിയുടെ വീടായിരുന്നതിനാലാണ് എഫ്ഐആർ ഫയൽ ചെയ്യാത്തതെന്നും ജാബുവ പോലീസ് സൂപ്രണ്ട് പറഞ്ഞതായി "ദി ക്വിന്‍റ്' റിപ്പോർട്ട് ചെയ്തു. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അവകാശപ്പെട്ടു. എന്നാൽ, എല്ലാ ഞായറാഴ്ചകളിലും പ്രാർഥന നടത്തുന്ന പള്ളിയിലാണ് കാവിക്കൊടി കെട്ടിയതെന്ന് പാസ്റ്റർ പറഞ്ഞു.

2016ൽ താൻ തുടങ്ങിയ പള്ളിയാണിത്. എല്ലാ ഞായറാഴ്ചകളിലും 30 മുതൽ 40 വരെ ആളുകൾ ഇവിടെ പ്രാർഥനയ്ക്ക് എത്താറുണ്ട്. ഞായറാഴ്ച പ്രാർഥന കഴിഞ്ഞ് ഉച്ചകഴിഞ്ഞ് മൂന്നോടെ 25 ഓളം പേർ ജയ് ശ്രീറാം വിളികളുമായി എവിടെനിന്നോ എത്തിയാണ് പള്ളിയുടെ മുകളിൽ കയറി കുരിശിന്‍റെ മുന്നിൽ കാവിക്കൊടി കെട്ടിയത്. കുറച്ച് പുരുഷന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകൾ അറിയാമെന്നും പാസ്റ്റർ പറഞ്ഞു.


സംഭവം ഒത്തുതീർപ്പിലെത്തിക്കാൻ പോലീസ് നിർബന്ധിക്കുകയാണെന്ന് ശാലോം സഭയുടെ സഹമെത്രാൻ പോൾ മുനിയ അറിയിച്ചു. പോലീസിലെ ഉന്നതരെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്. അനുകൂല മറുപടി ലഭിച്ചില്ലെങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ബിഷപ് മുനിയ പറഞ്ഞു. ഹിന്ദുത്വ ഗ്രൂപ്പ് മാപ്പു പറഞ്ഞതിനാലാണ് പോലീസിൽ പരാതി നൽകാതിരുന്നതെന്ന് പള്ളിയിലെ പാസ്റ്റർ അമലിയാർ വ്യക്തമാക്കി. ഗ്രാമ സർപഞ്ചുമായി ചർച്ച ചെയ്ത് ആവശ്യമെങ്കിൽ പരാതി നൽകും.

അതേസമയം, മൂന്നു പള്ളികളിലെ കാവിക്കൊ ടികൾ നീക്കം ചെയ്തതായി പോലീസ് അറിയിച്ചു. നാലാമത്തേതും ഉടൻ നീക്കും. അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്ന് ജാബുവ രൂപത പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. റോക്കി ഷാ ആവശ്യപ്പെട്ടു. രാജ്യത്തെ സാമുദായിക സൗഹാർദവും സമാധാനവും തകർക്കാൻ കുറച്ചാളുകൾ ശ്രമിക്കുകയാണെന്ന് ക്രൈസ്തവ നേതാക്കൾ ചൂണ്ടിക്കാട്ടി. മധ്യപ്രദേശിൽ വെറും 0.29 ശതമാനം മാത്രമാണ് ക്രൈസ്തവർ.

നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരേ ഹിന്ദുത്വ തീവ്രവാദികൾ തുടർച്ചയായി ആക്രമണം നടത്തുന്നത്. ഒരുവശത്ത് മതപരിവർത്തനത്തിനെതിരേ നിലപാടെടുക്കുന്ന ജാബുവ ജില്ലയിലെ ഹിന്ദു ഗ്രൂപ്പുകൾ തദ്ദേശീയരായ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനായി സജീവമായി പ്രചാരണം നടത്തിവരികയാണ്. മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.