“മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; എന്നാൽ കേജരിവാൾ മുഖ്യമന്ത്രിയല്ലാത്തതു വൈകാരിക നിമിഷമാണ്. താൻ സത്യസന്ധനാണെന്നു ഡൽഹിയിലെ ജനങ്ങൾ പ്രഖ്യാപിക്കുന്നതുവരെ മുഖ്യമന്ത്രിക്കസേരയിലേക്ക് മടങ്ങില്ലെന്നു പ്രഖ്യാപിച്ച മഹാനാണ് കേജരിവാൾ. വീണ്ടും അദ്ദേഹത്തെ അധികാരത്തിലെത്തിക്കുക എന്നതാണ് ഇനി ചെയ്യേണ്ടത്’’- അതിഷി പറഞ്ഞു.
ധനകാര്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, വൈദ്യുതി തുടങ്ങിയ പ്രധാന വകുപ്പുകൾ അതിഷിതന്നെ തുടർന്നും കൈകാര്യം ചെയ്യുമെന്നാണു സൂചന. ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അതിഷിക്ക് നേതൃത്വം നൽകിയ നിർദേശമെന്ന് എഎപി നേതാക്കൾ ദീപികയോടു പറഞ്ഞു.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്ക് ഭരണത്തുടർച്ച ഉറപ്പാക്കുന്നതിൽ ജനകീയവും ഫലപ്രദവുമായ ഭരണമികവ് പ്രധാനമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.