ഷിരൂരിൽ തെരച്ചിൽ മന്ദഗതിയിൽ
ഷിരൂരിൽ  തെരച്ചിൽ  മന്ദഗതിയിൽ
Wednesday, September 25, 2024 4:51 AM IST
കാർവാർ: അർജുനും കാണാതായ മറ്റു രണ്ടു പേർക്കുമായി ഷിരൂർ ഗംഗാവലിപ്പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടത്തുന്ന തെരച്ചിലിനു വീണ്ടും കനത്ത മഴ തടസമാകുന്നു.

കനത്ത മഴയും കാറ്റും മൂലം ഇന്നലെ തെരച്ചിലിനു വേഗം കൈവരിക്കാനായില്ല. റിട്ട.മേജർ ജനറൽ ഇന്ദ്രബാലന്‍റെ സംഘം നേരത്തേ നടത്തിയ ഐബോഡ്സ് പരിശോധനയിൽ അടയാളപ്പെടുത്തിയ ഭാഗങ്ങളിൽ ഡ്രഡ്ജർ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല.

ദുരന്തത്തിൽ തകർന്ന ടാങ്കർ ലോറിയുടെ മഡ് ഗാർഡ് മാത്രമാണു ലഭിച്ചത്. ഇന്നലെ വീണ്ടും ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും കാറ്റും മഴയും തടസമായി. ഷിരൂർ ഉൾപ്പെടുന്ന ഉത്തരകന്നഡ ജില്ലയിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം.


അതിനു ശേഷം മഴയുടെ ശക്തി കുറയുമ്പോൾ മാത്രമേ ഇനി തെരച്ചിലിന് വേഗം കൈവരിക്കാൻ കഴിയുകയുള്ളൂ. അതേസമയം, ഇത്രയും സംവിധാനങ്ങളുപയോഗിച്ച് തെരച്ചിൽ നടത്തിയിട്ടും അർജുന്‍റെ ലോറിയിലേക്കുമാത്രം കൃത്യമായി എത്താൻ കഴിയാത്തത് നിരാശയായിട്ടുണ്ട്.

അർജുന്‍റെ ലോറിയുടേതെന്നു പറയാവുന്ന ഒരു ക്രാഷ് ഗാർഡും തടികൾ കെട്ടാനുപയോഗിച്ച കയറും ഏതാനും തടികളും മാത്രമാണ് ഇതുവരെ കിട്ടിയത്.

പുഴയിൽ ചിതറിക്കിടന്ന യന്ത്രഭാഗങ്ങളെല്ലാം മറ്റു വാഹനങ്ങളുടേതായതിനാൽ അർജുന്‍റെ ലോറി ഒരുപക്ഷേ പൂർണരൂപത്തിൽതന്നെ പുഴയുടെ അടിത്തട്ടിൽ കിടക്കുന്നുണ്ടാകാമെന്നാണ് നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.