അതിനു ശേഷം മഴയുടെ ശക്തി കുറയുമ്പോൾ മാത്രമേ ഇനി തെരച്ചിലിന് വേഗം കൈവരിക്കാൻ കഴിയുകയുള്ളൂ. അതേസമയം, ഇത്രയും സംവിധാനങ്ങളുപയോഗിച്ച് തെരച്ചിൽ നടത്തിയിട്ടും അർജുന്റെ ലോറിയിലേക്കുമാത്രം കൃത്യമായി എത്താൻ കഴിയാത്തത് നിരാശയായിട്ടുണ്ട്.
അർജുന്റെ ലോറിയുടേതെന്നു പറയാവുന്ന ഒരു ക്രാഷ് ഗാർഡും തടികൾ കെട്ടാനുപയോഗിച്ച കയറും ഏതാനും തടികളും മാത്രമാണ് ഇതുവരെ കിട്ടിയത്.
പുഴയിൽ ചിതറിക്കിടന്ന യന്ത്രഭാഗങ്ങളെല്ലാം മറ്റു വാഹനങ്ങളുടേതായതിനാൽ അർജുന്റെ ലോറി ഒരുപക്ഷേ പൂർണരൂപത്തിൽതന്നെ പുഴയുടെ അടിത്തട്ടിൽ കിടക്കുന്നുണ്ടാകാമെന്നാണ് നിഗമനം.