പുഴയോടു ചേർന്ന കരഭാഗത്തുനിന്നു കിട്ടിയ അസ്ഥിയുടെ ഭാഗം മനുഷ്യന്റേതല്ലെന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇതു പശുവിന്റേതാകാമെന്നാണു നിഗമനം. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം ഡ്രോൺ പരിശോധനയിലൂടെ കണ്ടെത്തിയ ഭാഗത്താണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്.
ഇതേ സ്ഥലത്തുതന്നെ ഇന്നും തെരച്ചിൽ തുടരും. ദൗത്യസംഘത്തിനു നേതൃത്വം നല്കുന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, ജില്ലാ പോലീസ് മേധാവി പി.നാരായണ, റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവരും അർജുന്റെ കുടുംബാംഗങ്ങൾക്കൊപ്പം ഡ്രഡ്ജറിലെത്തിയിരുന്നു.