ഷിരൂർ ദൗത്യം: പുഴയിൽനിന്ന് കൂടുതൽ വസ്തുക്കൾ കണ്ടെത്തി
ഷിരൂർ ദൗത്യം: പുഴയിൽനിന്ന് കൂടുതൽ വസ്തുക്കൾ കണ്ടെത്തി
Tuesday, September 24, 2024 2:27 AM IST
കാർവാർ: ഗംഗാവലിപ്പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടക്കുന്ന തെരച്ചിൽ അർജുന്‍റെ ലോറിയിലേക്കു കൂടുതൽ അടുക്കുന്നതായി സൂചന. ലോറിയുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുക്കൾ ഇന്നലെ പുഴയിൽനിന്നു കണ്ടെത്തി.

ലഭിച്ച സാധനങ്ങൾ തിരിച്ചറിയുന്നതിനായി അർജുന്‍റെ സഹോദരി അഞ്ജുവിനെയും ഭർത്താവ് ജിതിനെയും ലോറി ഉടമ മനാഫിനെയും ഡ്രഡ്ജറിൽ കയറ്റി. അർജുൻ ഉപയോഗിച്ചിരുന്ന ബാഗിന്‍റെയും വസ്ത്രങ്ങളുടെയും അവശിഷ്ടങ്ങളും കിട്ടിയതായാണു സൂചന. മറ്റു വസ്തുക്കളിൽ പിൻവശത്തെ ക്രാഷ് ഗാർഡും മരത്തടികൾ കെട്ടാനുപയോഗിക്കുന്ന കയറും അർജുൻ ഓടിച്ച ലോറിയിലേതാണെന്നു മനാഫ് തിരിച്ചറിഞ്ഞു.

കൂടുതൽ ടയറുകളും പുഴയിൽനിന്നു ലഭിച്ചെങ്കിലും ഇവ അർജുന്‍റെ ഭാരത് ബെൻസ് ലോറിയുടേതല്ലെന്നു മനാഫ് പറഞ്ഞു. ദുരന്തത്തിൽ മരിച്ച ഹോട്ടലുടമ ലക്ഷ്മൺ നായക്കിന്‍റെ സ്കൂട്ടറും ഹോട്ടലിന്‍റെ റൂഫിംഗ് ഷീറ്റിന്‍റെ ഭാഗങ്ങളും ഹോട്ടലിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങളും പുഴയിൽനിന്നു കിട്ടി. മണ്ണിടിച്ചിലിനൊപ്പം പുഴയിലേക്കു പതിച്ച വൈദ്യുതി ടവറിന്‍റെ അവശിഷ്ടങ്ങളും കമ്പികളും പുഴയിൽനിന്നു കണ്ടെടുത്തു. ഇവയെല്ലാം കരയിലേക്കു മാറ്റിയിട്ടുണ്ട്.


പുഴയോടു ചേർന്ന കരഭാഗത്തുനിന്നു കിട്ടിയ അസ്ഥിയുടെ ഭാഗം മനുഷ്യന്‍റേതല്ലെന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇതു പശുവിന്‍റേതാകാമെന്നാണു നിഗമനം. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുള്ള സംഘം ഡ്രോൺ പരിശോധനയിലൂടെ കണ്ടെത്തിയ ഭാഗത്താണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്.

ഇതേ സ്ഥലത്തുതന്നെ ഇന്നും തെരച്ചിൽ തുടരും. ദൗത്യസംഘത്തിനു നേതൃത്വം നല്കുന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, ജില്ലാ പോലീസ് മേധാവി പി.നാരായണ, റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവരും അർജുന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം ഡ്രഡ്ജറിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.