അന്ന സെബാസ്റ്റ്യന്‍റെ മരണം; പത്തു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്ന് കേന്ദ്രം
അന്ന സെബാസ്റ്റ്യന്‍റെ മരണം; പത്തു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്ന് കേന്ദ്രം
Tuesday, September 24, 2024 2:15 AM IST
ന്യൂഡൽഹി: പൂനയിലെ സ്വകാര്യ കന്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്ന അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് പത്തു ദിവസത്തിനകം ലഭിക്കുമെന്നും കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ.

സുരക്ഷിതമല്ലെന്ന് ആരോപിക്കപ്പെടുന്ന തൊഴിലിടത്തെക്കുറിച്ച് സംസ്ഥാന സർക്കാരിൽനിന്നു റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സ്ഥാപനത്തിന്‍റെ പിഴവുകൾ അവഗണിക്കാൻ കഴിയില്ല. അന്ന ജോലി ചെയ്തിരുന്ന സ്വകാര്യ കന്പനി അധികൃതരുമായി സർക്കാർ സംസാരിക്കും. സംസ്ഥാന സർക്കാരിന്‍റെ അന്വേഷണ റിപ്പോർട്ടിനോടൊപ്പം പോലീസിന്‍റെയും പോസ്റ്റ്മോർട്ടത്തിന്‍റെയും റിപ്പോർട്ടുകൾ അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തു മികച്ച തൊഴിൽസൗകര്യങ്ങൾ ഒരുക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ശക്തമാകുന്നതിനിടയിലാണ് അന്വേഷണറിപ്പോർട്ട് പുറത്തുവരാൻ പോകുന്നത്. അന്നയുടെ കുടുംബത്തിന്‍റെ പരാതി പാർലമെന്‍റിൽ ഉന്നയിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ശശി തരൂർ എംപിയും വ്യക്തമാക്കിയിരുന്നു.


""മന്ത്രിയടക്കം ശ്രമിക്കേണ്ടത് തൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാൻ'' ; നിര്‍മല സീതാരാമന് മറുപടിയുമായി അന്നയുടെ പിതാവ്

കൊച്ചി: പൂനയിലെ സ്വകാര്യ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്ന അന്ന സെബാസ്റ്റ്യന്‍റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പരാമര്‍ശത്തിനു മറുപടിയുമായി പിതാവ് സിബി ജോസഫ്. അന്ന നേരിട്ടതു ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ്. തൊഴിലിടത്തെ സമ്മര്‍ദസാഹചര്യം ഒഴിവാക്കാനാണു മന്ത്രിയടക്കം ശ്രമിക്കേണ്ടത്.


മകള്‍ അനുഭവിച്ചത് മറ്റുള്ളവര്‍ അടിച്ചേല്പിച്ച സമ്മര്‍ദമാണെന്നും സിബി ജോസഫ് പറഞ്ഞു.ജോലിസമ്മര്‍ദത്തെത്തുടര്‍ന്നുള്ള അന്നയുടെ മരണത്തില്‍ കഴിഞ്ഞദിവസം നിര്‍മല സീതാരാമന്‍ വിചിത്രമായ പരാമര്‍ശം നടത്തിയിരുന്നു.

വീടുകളില്‍നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദത്തെ നേരിടാന്‍ സാധിക്കൂ എന്നുമായിരുന്നു ചെന്നൈയിൽ സ്വകാര്യ കോളജിലെ ചടങ്ങിനിടെ മന്ത്രിയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.