റിപ്പോർട്ട് അടുത്തയാഴ്ച മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് കൈമാറും.നാല് ഉദ്യോഗസ്ഥരാണ് പൂനയിലെ കമ്പനി ഓഫീസിൽ അന്വേഷണത്തിന് എത്തിയത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് ഉള്‍പ്പെടെ വിവരങ്ങൾ ശേഖരിച്ചു.
പൂനയിൽ പ്രവർത്തിക്കാനുള്ള കമ്പനിയുടെ ലൈസൻസിനെക്കുറിച്ചുള്ള വിവരങ്ങൾ, ജീവനക്കാർക്കുള്ള ക്ഷേമപദ്ധതികളുടെ വിശദാംശം, അന്നയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഉദ്യോഗസ്ഥര്‍ ശേഖരിച്ചെന്നാണു വിവരം. എന്നാൽ പരിശോധനയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അന്നയുടെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. 14 ദിവസത്തിനകം മറുപടി നൽകാൻ കേന്ദ്രത്തിന് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.