അന്നയുടെ മരണം: ഇവൈ കന്പനി പ്രവർത്തിച്ചത് ചട്ടങ്ങൾ പാലിക്കാതെ
അന്നയുടെ മരണം:  ഇവൈ കന്പനി പ്രവർത്തിച്ചത്  ചട്ടങ്ങൾ പാലിക്കാതെ
Wednesday, September 25, 2024 3:25 AM IST
മുംബൈ: ജോലി സമ്മർദത്തെത്തുടർന്നു മരിച്ച മലയാളി ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്ന സെബാസ്റ്റ്യൻ ജോലി ചെയ്തിരുന്ന പൂനയിലെ ഇവൈ കന്പനി പ്രവർത്തിച്ചിരുന്നത് ചട്ടങ്ങൾ പാലിക്കാതെ.

സ്ഥാപനത്തിൽ പരിശോധന നടത്തിയ മഹാരാഷ്‌ട്ര അഡീഷണൽ ലേബർ കമ്മീഷണർ ശൈലേന്ദ്ര പൊലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാന ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട്പ്രകാരമുള്ള മതിയായ രജിസ്ട്രേഷൻ ഇല്ലാതെയാണു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥസംഘം അറിയിച്ചു.

സംസ്ഥാന ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട്പ്രകാരം പ്രായപൂർത്തിയായവർക്ക് ദിവസേന പരമാവധി ഒന്പത് മണിക്കൂറും ആഴ്ചയിൽ പരമാവധി 48 മണിക്കൂറുമാണ് ജോലിസമയം.

എന്നാൽ, ഈ സമയനിബന്ധന ഇവൈ കന്പനി പാലിച്ചിരുന്നില്ല. രജിസ്ട്രേഷനായി കന്പനി കഴിഞ്ഞ ഫെബ്രുവരിയിൽ അപേക്ഷ നൽകിയെങ്കിലും നിരസിച്ചിരുന്നതായി സംസ്ഥാന തൊഴിൽവകുപ്പ് അറിയിച്ചു.


റിപ്പോർട്ട് അടുത്തയാഴ്ച മഹാരാഷ്‌ട്ര സർക്കാർ കേന്ദ്രത്തിന് കൈമാറും.നാല് ഉദ്യോഗസ്ഥരാണ് പൂനയിലെ കമ്പനി ഓഫീസിൽ അന്വേഷണത്തിന് എത്തിയത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് ഉള്‍പ്പെടെ വിവരങ്ങൾ ശേഖരിച്ചു.

പൂനയിൽ പ്രവർത്തിക്കാനുള്ള കമ്പനിയുടെ ലൈസൻസിനെക്കുറിച്ചുള്ള വിവരങ്ങൾ, ജീവനക്കാർക്കുള്ള ക്ഷേമപദ്ധതികളുടെ വിശദാംശം, അന്നയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഉദ്യോഗസ്ഥര്‍ ശേഖരിച്ചെന്നാണു വിവരം. എന്നാൽ പരിശോധനയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അന്നയുടെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. 14 ദിവസത്തിനകം മറുപടി നൽകാൻ കേന്ദ്രത്തിന് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.