തിരുപ്പതി ലഡു വിവാദം: പ്രധാനമന്ത്രിക്കു കത്തയച്ച് ജഗൻ മോഹൻ റെഡ്ഢി
തിരുപ്പതി ലഡു വിവാദം: പ്രധാനമന്ത്രിക്കു കത്തയച്ച് ജഗൻ മോഹൻ റെഡ്ഢി
Monday, September 23, 2024 1:21 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ പ്രധാനമന്ത്രിക്കു കത്തയച്ച് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഢി. ലഡു വിവാദത്തിൽ തനിക്കും പാർട്ടിക്കുമെതിരേ അപവാദങ്ങൾ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിക്കെതിരേ നടപടിയെടുക്കണമെന്നാണ് ജഗൻ മോഹന്‍റെ ആവശ്യം.

വൈഎസ്ആർ കോണ്‍ഗ്രസ് സർക്കാരിന്‍റെ കാലത്ത് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ചേർത്തു നിർമിച്ച ലഡു പ്രസിദ്ധമായ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി ഉപയോഗിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം.

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ലഡുവാണ് വൈഎസ്ആർ കോണ്‍ഗ്രസിന്‍റെ കാലത്തു നൽകിയിരുന്നതെന്നുള്ള ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം ദേശീയതലത്തിൽ ചർച്ചയായതിനു പിന്നാലെയാണ് ജഗൻ മോഹൻ പ്രധാനമന്ത്രിക്കു കത്തയച്ചത്.

എന്നാൽ, പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം നെയ് നിരസിച്ചതായും ഒരുഘട്ടത്തിലും പ്രസാദമുണ്ടാക്കാൻ ഇത് ഉപയോഗിച്ചില്ലെന്നും ജഗൻ മോഹൻ പറഞ്ഞു. ക്ഷേത്രത്തിലേക്കെത്തിക്കുന്ന നെയ് വാങ്ങുന്നതിനും പരിശോധിക്കുന്നതിനും മികച്ച നടപടിക്രമങ്ങളുണ്ടെന്നും ജഗൻ മോഹൻ പറഞ്ഞു. നെയ്യുടെ നിലവാരം കുറഞ്ഞതിനെത്തുടർന്ന് പലതവണ ഇതു കൊണ്ടുവന്ന ടാങ്കറുകൾ മുഴുവനായും നിരസിച്ചിട്ടുണ്ടെന്നും ജഗൻ മോഹൻ വ്യക്തമാക്കി.


മുഖ്യമന്ത്രി രാഷ്‌ട്രീയതാത്പര്യങ്ങൾക്കുവേണ്ടി കള്ളം പ്രചരിപ്പിക്കുകയാണെന്നും രാജ്യത്തെ ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ചന്ദ്രബാബു നായിഡുവിനെതിരേ നടപടിയെടുക്കണമെന്നും കത്തിലൂടെ ജഗൻ മോഹൻ ആവശ്യപ്പെട്ടു. സത്യം പുറത്തുകൊണ്ടുവന്ന് ഭക്തരുടെ വിശ്വാസം വീണ്ടെടുക്കണമെന്നും ജഗൻ മോഹൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.