തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊലപാതക പരന്പര; ഇന്നലെ വധിച്ചത് "സീസിംഗ് രാജ'യെ
തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊലപാതക പരന്പര;  ഇന്നലെ വധിച്ചത്  സീസിംഗ് രാജ യെ
Tuesday, September 24, 2024 2:15 AM IST
ചെന്നൈ: രണ്ടു മാസത്തിനിടെ മൂന്നു കൊടുംക്രിമിനലുകളെ ഏറ്റുമുട്ടലിൽ വധിച്ച് തമിഴ്നാട് പോലീസ്. ആന്ധ്രപ്രദേശിലെ കഡപ്പയിൽനിന്നു പിടികൂടിയ കൊടുംക്രിമിനൽ സീസിംഗ് രാജ(51)ആണ് ചെന്നൈയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

ഒ ളിപ്പിച്ച ആയുധങ്ങൾ കസ്റ്റഡിയിലെടുക്കാൻ തെളിവെടുപ്പിനെത്തിച്ച പ്രതി തോക്ക് കൈക്കലാക്കി പോലീസ് ഉദ്യോഗസ്ഥർക്കുനേരേ വെടിയുതിർത്തു. പ്രത്യാക്രമണത്തിൽ വെടിയേറ്റ രാജയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്നാണു പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

ആറ് കൊലപാതകമുൾപ്പെടെ 30 ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു രാജ. എട്ടു തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പത്ത് വാറന്‍റുകളാണ് രാജയ്ക്കെതിരേയുണ്ടായിരുന്നത്. 22ന് കഡപ്പ പോലീസ്അറസ്റ്റ് ചെയ്ത സീസിംഗ് രാജയെ വേലച്ചേരി പോലീസിനു കൈമാറി.

ഇന്നലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ അക്കരൈയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സംഭവം. പലിശസംഘങ്ങളുടെ ലോൺ റിക്കവറി ഏജന്‍റായി പ്രവർത്തിച്ചുവന്ന സീസിംഗ് രാജ പിന്നീട് ക്വട്ടേഷൻ സംഘം രൂപീകരിച്ച് ഗുണ്ടാപ്രവർത്തനം നടത്തിവരികയായിരുന്നു.


നിയമസംവിധാനത്തിലെ പിഴവാണു തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊലപാതക പരന്പരയ്ക്ക് ഇടയാക്കുന്നതെന്നും നിയമപാലനത്തിൽ പോലീസ് പരാജയപ്പെട്ടെന്നും കോൺഗ്രസ് എംപി കാർത്തി ചിദംബരം എക്സിൽ കുറിച്ചു. പോലീസ് കസ്റ്റഡിയിലുള്ള രാജയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടിരുന്നു.

ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ. ആംസ്ട്രോംഗിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി തിരുവെങ്കിടവും കാക്കത്തോപ്പ് ബാലാജിയും നേരത്തേ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.