ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനുശേഷം തന്നെ അരവിന്ദ് കേജരിവാളിനെതിരേ തിരിക്കാൻ ബിജെപി ശ്രമിച്ചിരുന്നുവെന്നും എന്നാൽ അതിൽ അവർ വിജയിച്ചില്ലെന്നും ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ.
കോടതിയിൽ കേജരിവാൾ എന്നെ കുറ്റപ്പെടുത്തിയെന്നും കേജരിവാളിന്റെ പേരു പറഞ്ഞാൽ കേസിൽനിന്നു രക്ഷപ്പെടാമെന്നും ജയിലിലായിരിക്കേ എന്നെ അറിയിച്ചിരുന്നു. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണു പരസ്പരം കുറ്റപ്പെടുത്തതെന്നുമാണ് ഞാനവരോടു പറഞ്ഞതെന്ന് മനീഷ് പറഞ്ഞു.
മുഖ്യമന്ത്രിപദം രാജിവച്ചതിനുശേഷം ആം ആദ്മി പ്രവർത്തകരുമായുള്ള കേജരിവാളിന്റെ ആദ്യ പൊതുസമ്മേളനത്തിലാണ് സിസോദിയയുടെ വെളിപ്പെടുത്തലുകൾ. ബിജെപി ഞങ്ങളെ വേർപെടുത്താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ലക്ഷ്മണനെയും രാമനെയും തമ്മിൽ തെറ്റിക്കാൻ ഒരു രാവണനും കഴിയില്ലെന്ന് സിസോദിയ പറഞ്ഞു. അറസ്റ്റിലായിരുന്നപ്പോൾ തന്റെ സ്വത്തെല്ലാം പിടിച്ചെടുത്തു. മകന്റെ ഫീസിനായി യാചിക്കേണ്ടി വന്നു. എന്നെ മാനസികമായി തകർക്കാൻ ശ്രമിച്ചു. എന്നാൽ കേജരിവാളിന്റെ ടീമിലെ വിശ്വസ്ത അംഗമായ തന്നെ തകർക്കാൻ കഴിഞ്ഞില്ലെന്നും സിസോദിയ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.