ഗുജറാത്തിലെ ട്രെയിന്‍ അട്ടിമറിശ്രമത്തിനു പിന്നില്‍ ജീവനക്കാര്‍!
ഗുജറാത്തിലെ ട്രെയിന്‍ അട്ടിമറിശ്രമത്തിനു പിന്നില്‍ ജീവനക്കാര്‍!
Wednesday, September 25, 2024 4:50 AM IST
‌സുറത്ത്: ഗുജറാത്തിലെ സൂറത്തില്‍ റെയില്‍വേ ട്രാക്കിലെ ഏതാനുംഭാഗം അഴിച്ചുമാറ്റി ട്രെയിന്‍ അട്ടിമറിക്കുശ ്രമം നടന്നുവെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചതു ജീവനക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ശനിയാഴ്ചയാണ് സൂറത്തിലെ കിം റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിലെ ബോൾട്ടുകൾ ഉൾപ്പെടെ ഭാഗങ്ങള്‍ നീക്കിയതായി കണ്ടെത്തിയത്. ട്രെയിന്‍ വരുന്നതിനു മുമ്പ് ഒരു ജീവനക്കാരൻ ഇത് അധികൃതരെ അറിയിക്കുകയുമായിരുന്നു.

തൊട്ടുമുന്പുള്ള ദിവസം മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും റെയില്‍വേ ട്രാക്കില്‍നിന്ന് ഗ്യാസ് സിലിണ്ടറുകളും ഡിറ്റനേറ്ററുകളും കണ്ടെത്തിയതിനെത്തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെ സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഇതോടെയാണ് ട്രാക്ക്മാനും മറ്റു രണ്ട് ജീവനക്കാരും കുടുങ്ങിയത്.

അപകടം ഒഴിവാക്കിയവരെന്ന വീരപരിവേഷം സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നതും ജോലിയില്‍ സ്ഥാനക്കയറ്റവും പാരിതോഷികവും ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ പ്രവൃത്തികൾ. മണ്‍സൂണിനുശേഷം രാത്രി ഡ്യൂട്ടി ലഭിക്കില്ല എന്നതും അട്ടിമറിക്കു പ്രേരണയായി. രാത്രി ജോലിക്കാര്‍ക്ക് അടുത്ത ദിവസം അവധി ലഭിക്കും എന്നതായിരുന്നു പ്രലോഭനം.


കിം സ്റ്റേഷനും കൊസാംബയ്ക്കും ഇടയിൽ പാളം തകർത്തതായി ശനിയാഴ്ച പുലര്‍ച്ചെ 5.25 നാണ് ട്രാക്ക്മാന്‍ സുഭാഷ് പോഡര്‍ അധികൃതർക്കു വിവരം നൽകുന്നത്. പട്രോളിംഗിനിടെ മൂന്നുപേര്‍ ട്രാക്കില്‍നിന്ന് ഓടിമാറുന്നത് കണ്ടതായും ഇയാള്‍ അറിയിച്ചു. ഇതിനു തൊട്ടുമുമ്പ് ഡല്‍ഹി-മുംബൈ രാജധാനി ഉള്‍പ്പെടെ രണ്ടു ട്രെയിനുകള്‍ ഇതേ ട്രാക്കിലൂടെ കടന്നുപോയിരുന്നു.

തൊട്ടുപിന്നാലെ എത്തിയ ഒരു ട്രെയിന്‍ കൊസാംബയില്‍ പിടിച്ചിടുകയും ചെയ്തു. വിശദമായി ചോദ്യംചെയ്തതോടെ ഒട്ടേറെ പഴുതുകൾ അന്വേഷണസംഘത്തിനു വ്യക്തമായി. ചോദ്യംകടുത്തതോടെ കുറ്റസമ്മതം നടത്തിയ സുഭാഷ് പോഡർ മറ്റൊരു ട്രാക്ക്മാനായ മനീഷ് കുമാര്‍ സുര്‍ദേവ് മിസ്രിയ്ക്കും കരാര്‍ ജീവനക്കാരനായ ശുഭം ജയ്‌സ്വാളിനും പങ്കുണ്ടെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.