കിം സ്റ്റേഷനും കൊസാംബയ്ക്കും ഇടയിൽ പാളം തകർത്തതായി ശനിയാഴ്ച പുലര്‍ച്ചെ 5.25 നാണ് ട്രാക്ക്മാന് സുഭാഷ് പോഡര്‍ അധികൃതർക്കു വിവരം നൽകുന്നത്. പട്രോളിംഗിനിടെ മൂന്നുപേര്‍ ട്രാക്കില്‍നിന്ന് ഓടിമാറുന്നത് കണ്ടതായും ഇയാള്‍ അറിയിച്ചു. ഇതിനു തൊട്ടുമുമ്പ് ഡല്‍ഹി-മുംബൈ രാജധാനി ഉള്‍പ്പെടെ രണ്ടു ട്രെയിനുകള്‍ ഇതേ ട്രാക്കിലൂടെ കടന്നുപോയിരുന്നു.
തൊട്ടുപിന്നാലെ എത്തിയ ഒരു ട്രെയിന്‍ കൊസാംബയില് പിടിച്ചിടുകയും ചെയ്തു. വിശദമായി ചോദ്യംചെയ്തതോടെ ഒട്ടേറെ പഴുതുകൾ അന്വേഷണസംഘത്തിനു വ്യക്തമായി. ചോദ്യംകടുത്തതോടെ കുറ്റസമ്മതം നടത്തിയ സുഭാഷ് പോഡർ മറ്റൊരു ട്രാക്ക്മാനായ മനീഷ് കുമാര്‍ സുര്‍ദേവ് മിസ്രിയ്ക്കും കരാര്‍ ജീവനക്കാരനായ ശുഭം ജയ്സ്വാളിനും പങ്കുണ്ടെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.