അഞ്ചു പോലീസുകാർ കൂടെയുള്ളപ്പോൾ കൈ വിലങ്ങ് വച്ച പ്രതിക്ക് എങ്ങനെയാണു പോലീസുകാരന്റെ റിവോൾവർ തട്ടിയെടുത്ത് അയാൾക്കു നേരേ വെടിയുതിർക്കാൻ കഴിയുകയെന്നും അദേഹം ചോദിച്ചു.
തലോജ ജയിലിൽനിന്നു ബദ്ലാപുരിലേക്കു കൊണ്ടുപോകവേ ഷിൻഡെ പോലീസുകാരന്റെ പക്കൽനിന്നു റിവോൾവർ തട്ടിയെടുത്ത് വെടിവച്ചുവെന്നാണു പോലീസ് പറയുന്നത്. തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിൽ ഷിൻഡെയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കൽവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിൻഡെ നടത്തിയ വെടിവയ്പിൽ ഒരു അസിസ്റ്റന്റ് ഇൻസ്പെക്ടർക്കു പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഓഗസ്റ്റ് 12നു സ്കൂൾ ശുചിമുറിയിൽവച്ചാണ് പെണ്‍കുട്ടികൾ ലൈംഗിക പീഡനത്തിനിരയായത്. സംഭവം മഹാരാഷ്ട്രയിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.