“ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനാകണം നയങ്ങളും നിയമങ്ങളും. ഗവണ്മെന്റിന്റെ നയങ്ങളെയും പരിപാടികളെയും കുറിച്ചുള്ള മാന്യമായ ചർച്ചയുടെ കേന്ദ്രമായി നിയമനിർമാണസഭ മാറുന്നുവെന്ന് അധ്യക്ഷന്മാർ ഉറപ്പാക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
ജനാധിപത്യ സ്ഥാപനങ്ങൾ പൊതുജനങ്ങളുമായി ഇടപഴകാനും അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും അഭിസംബോധന ചെയ്യാനും നിരന്തരം ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
25 സ്പീക്കർമാരും നാല് ചെയർപേഴ്സണ്‍മാരും ഉൾപ്പെടെ 42 പ്രിസൈഡിംഗ് ഓഫീസർമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും സെക്രട്ടറിമാരും ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു.