ദൗത്യസംഘത്തിന് നേതൃത്വം നല്കുന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ്എന്നിവരും അർജുന്റെ സഹോദരി അഞ്ജു, ഭർത്താവ് ജിതിൻ, ലോറി ഉടമ മനാഫ് എന്നിവരും ഷിരൂരിലുണ്ട്.
“പുഴയിലിറങ്ങാൻ അനുവദിക്കുന്നില്ല” സ്വതന്ത്രമായി പ്രവർത്തിക്കാനും പുഴയിലിറങ്ങി തെരച്ചിൽ നടത്താനും ജില്ലാ ഭരണകൂടം അനുവദിക്കുന്നില്ലെന്ന് ഈശ്വർ മൽപേ മടങ്ങുന്നതിനുമുമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ യന്ത്രക്കൈകളുപയോഗിച്ച് ഡ്രഡ്ജിംഗ് നടത്തുന്നതിനിടയിൽ മൽപേ നേരിട്ട് പുഴയിലിറങ്ങുന്നത് അദ്ദേഹത്തിനുതന്നെ സുരക്ഷാപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ വ്യക്തമാക്കി. മൽപേ നേരിട്ടിറങ്ങി ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഡ്രഡ്ജിംഗ് നടത്തിയിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.